ന്യൂഡൽഹി: യുക്രെയ്നിൽ നിന്നുള്ള രക്ഷാദൗത്യം ഏകോപിപ്പിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ച് സംസ്ഥാന സർക്കാർ. മുൻപ് കേരള ഹൗസിൽ പ്രവർത്തിച്ചു പരിചയമുള്ള മൂന്ന് ഉദ്യോഗസ്ഥർ ഡൽഹിയിൽ എത്തി.
ഷെയ്ഖ് ഹസൻ ഖാൻ, സഫീർ അഹമ്മദ് അബ്ദുൾ റൗഫ്, എം. കിരണ്‍ എന്നിവരാണ് ഇന്ന് കേരള ഹൗസിൽ എത്തി ചുമതലയേറ്റത്. മലയാളി വിദ്യാർഥികൾ അടക്കമുള്ളവരുടെ യാത്രകൾ ഉൾപ്പടെയുള്ള കാര്യങ്ങൾക്ക് ഇവർ മേൽനോട്ടം വഹിക്കും.
കഴിഞ്ഞ ദിവസം യുക്രെയ്നിൽ നിന്നെത്തിയ വിദ്യാർഥികൾക്ക് ഡൽഹി വിമാനത്താവളത്തിൽ നിന്ന് ഏർപ്പെടുത്തിയ യാത്രാ സൗകര്യത്തിൽ ആശയക്കുഴപ്പം ഉണ്ടായിരുന്നു. കേരള ഹൗസ് അധികൃതർ ഏർപ്പെടുത്തിയ കാറുകളിൽ മുഴുവൻ വിദ്യാർഥികളെയും ഉൾക്കൊള്ളിക്കാനായിരുന്നില്ലെന്ന് പരാതികൾ ഉയർന്നിരുന്നു.
രണ്ടു വിദ്യാർഥികൾ വിമാനത്താവളത്തിൽ കാത്തു നിൽക്കേണ്ടിയും വന്നിരുന്നു. തുടർന്നുള്ള ദിവസങ്ങളിൽ വിദ്യാർഥികളെ വിമാനത്താവളത്തിൽ നിന്നെത്തിക്കാൻ കേരള ഹൗസ് പ്രത്യേക ബസ് ഏർപ്പെടുത്തിയുകയായിരുന്നു.
ഷെയ്ഖ് ഹസൻ ഖാൻ, സഫീർ അഹമ്മദ് അബ്ദുൾ റൗഫ്, എം. കിരണ്‍ എന്നിവരാണ് ഇന്ന് കേരള ഹൗസിൽ എത്തി ചുമതലയേറ്റത്. മലയാളി വിദ്യാർഥികൾ അടക്കമുള്ളവരുടെ യാത്രകൾ ഉൾപ്പടെയുള്ള കാര്യങ്ങൾക്ക് ഇവർ മേൽനോട്ടം വഹിക്കും.
കഴിഞ്ഞ ദിവസം യുക്രെയ്നിൽ നിന്നെത്തിയ വിദ്യാർഥികൾക്ക് ഡൽഹി വിമാനത്താവളത്തിൽ നിന്ന് ഏർപ്പെടുത്തിയ യാത്രാ സൗകര്യത്തിൽ ആശയക്കുഴപ്പം ഉണ്ടായിരുന്നു. കേരള ഹൗസ് അധികൃതർ ഏർപ്പെടുത്തിയ കാറുകളിൽ മുഴുവൻ വിദ്യാർഥികളെയും ഉൾക്കൊള്ളിക്കാനായിരുന്നില്ലെന്ന് പരാതികൾ ഉയർന്നിരുന്നു.
രണ്ടു വിദ്യാർഥികൾ വിമാനത്താവളത്തിൽ കാത്തു നിൽക്കേണ്ടിയും വന്നിരുന്നു. തുടർന്നുള്ള ദിവസങ്ങളിൽ വിദ്യാർഥികളെ വിമാനത്താവളത്തിൽ നിന്നെത്തിക്കാൻ കേരള ഹൗസ് പ്രത്യേക ബസ് ഏർപ്പെടുത്തിയുകയായിരുന്നു.