കൊച്ചി: ഇടതുമുന്നണി വിപുലീകരിക്കേണ്ട സാഹചര്യം നിലവിലില്ലെന്നും മുന്നണിയിലേക്കു കൊണ്ടുവരാന്‍ പറ്റിയ കക്ഷികള്‍ ഇല്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. മുസ് ലിം ലീഗുമായി ഒരു കൂട്ടുകെട്ട് ആഗ്രഹിക്കുന്നില്ല. അതേസമയം സമസ്തയുമായി സഹകരിക്കുന്നതില്‍ വൈമനസ്യം ഇല്ലെന്നും അദ്ദേഹം പറഞ്ഞു.
സിപിഎം സംസ്ഥാന സമ്മേളനത്തിന്റെ ആദ്യദിനത്തിൽ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരണത്തിനുശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു കോടിയേരി. മുന്നണി വിപുലീകരണത്തിലുപരി പാര്‍ട്ടി അംഗങ്ങളുടെ എണ്ണം കൂട്ടുകയാണ് അടുത്ത ലക്ഷ്യം.
ഐഎന്‍എല്‍ ഇപ്പോള്‍ മുന്നണിയുടെ ഭാഗമാണ്. ആ പാര്‍ട്ടിക്കുള്ളിലെ ആഭ്യന്തരപ്രശ്നങ്ങള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഇനിയും അടി തുടരുകയും എല്‍ഡിഎഫിന് കോട്ടം തട്ടുകയും ചെയ്യുന്ന പക്ഷം പുറത്താക്കും.
ബിജെപിയെ ഒറ്റപ്പെടുത്തുക, യുഡിഎഫിനെ പരമാവധി ദുര്‍ബലപ്പെടുത്തുക എന്നതായിരുന്നു തൃശൂരില്‍ നടന്ന കഴിഞ്ഞ സംസ്ഥാന സമ്മേളനത്തില്‍ എടുത്ത തീരുമാനം. ആ രാഷ്ട്രീയലക്ഷ്യം കൈവരിക്കുന്നതില്‍ സിപിഎം വിജയംകണ്ടെന്നും കോടിയേരി പറഞ്ഞു.
സിപിഎം സംസ്ഥാന സമ്മേളനത്തിന്റെ ആദ്യദിനത്തിൽ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരണത്തിനുശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു കോടിയേരി. മുന്നണി വിപുലീകരണത്തിലുപരി പാര്‍ട്ടി അംഗങ്ങളുടെ എണ്ണം കൂട്ടുകയാണ് അടുത്ത ലക്ഷ്യം.
ഐഎന്‍എല്‍ ഇപ്പോള്‍ മുന്നണിയുടെ ഭാഗമാണ്. ആ പാര്‍ട്ടിക്കുള്ളിലെ ആഭ്യന്തരപ്രശ്നങ്ങള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഇനിയും അടി തുടരുകയും എല്‍ഡിഎഫിന് കോട്ടം തട്ടുകയും ചെയ്യുന്ന പക്ഷം പുറത്താക്കും.
ബിജെപിയെ ഒറ്റപ്പെടുത്തുക, യുഡിഎഫിനെ പരമാവധി ദുര്‍ബലപ്പെടുത്തുക എന്നതായിരുന്നു തൃശൂരില്‍ നടന്ന കഴിഞ്ഞ സംസ്ഥാന സമ്മേളനത്തില്‍ എടുത്ത തീരുമാനം. ആ രാഷ്ട്രീയലക്ഷ്യം കൈവരിക്കുന്നതില്‍ സിപിഎം വിജയംകണ്ടെന്നും കോടിയേരി പറഞ്ഞു.