കീവ്: യുക്രെയ്നിൽ റഷ്യയുടെ ആക്രമണം തുടരുന്നതിനിടെ ഇരു രാജ്യങ്ങളും തമ്മിലുള്ള രണ്ടാം റൗണ്ട് സമാധന ചർച്ച ബുധനാഴ്ച നടക്കും. റഷ്യയുടെ ടാസ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. തിങ്കളാഴ്ച ബെലാറൂസിൽ ഇരു രാജ്യങ്ങളുടെയും പ്രതിനിധികൾ ആദ്യ റൗണ്ട് ചർച്ച നടത്തിയിരുന്നു. എന്നാൽ തീരുമാനമാകാതെ പിരിയുകയായിരുന്നു.
അഞ്ചരമണിക്കൂറാണ് യുക്രെയ്ൻ, റഷ്യൻ പ്രതിനിധികൾ ബെലാറൂസ് അതിർത്തി നഗരമായ ഗോമലിൽ ചർച്ച നടത്തിയത്. സമ്പൂർണ സേനാ പിന്മാറ്റം വേണ മെന്നും ക്രിമിയയിൽനിന്നും ഡോണ്ബാസിൽനിന്നും റഷ്യൻ സേന പിന്മാറണമെന്നും യുക്രെയ്ൻ ആവശ്യപ്പെട്ടു.
വെടിനിർത്തലും സേനാ പിന്മാറ്റവുമാണു പ്രധാന ആവശ്യങ്ങളെന്നു യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമിർ സെലൻസ്കി ചർച്ചയ്ക്കു മുൻപേ അറിയിച്ചിരുന്നു.
അഞ്ചരമണിക്കൂറാണ് യുക്രെയ്ൻ, റഷ്യൻ പ്രതിനിധികൾ ബെലാറൂസ് അതിർത്തി നഗരമായ ഗോമലിൽ ചർച്ച നടത്തിയത്. സമ്പൂർണ സേനാ പിന്മാറ്റം വേണ മെന്നും ക്രിമിയയിൽനിന്നും ഡോണ്ബാസിൽനിന്നും റഷ്യൻ സേന പിന്മാറണമെന്നും യുക്രെയ്ൻ ആവശ്യപ്പെട്ടു.
വെടിനിർത്തലും സേനാ പിന്മാറ്റവുമാണു പ്രധാന ആവശ്യങ്ങളെന്നു യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമിർ സെലൻസ്കി ചർച്ചയ്ക്കു മുൻപേ അറിയിച്ചിരുന്നു.