തലശേരി: പുന്നോൽ താഴെവയലിൽ സിപിഎം പ്രവർത്തകൻ കൊരമ്പിൽ താഴെകുനിയിൽ ഹരിദാസ (54) നെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ എട്ടു പേരുടെ അറസ്റ്റ് ഇന്നു പോലീസ് രേഖപ്പെടുത്തും. പ്രജി, ദിനേശൻ, പ്രജൂട്ടി തുടങ്ങി പതിമൂന്ന് പേരാണ് പോലീസ് കസ്റ്റഡിയിലുള്ളത്. ഇവരിൽ എട്ട് പേരുടെ അറസ്റ്റാണ് ഇന്നു രേഖപ്പെടുത്തുക.
നിരപരാധികളാണെന്നു കണ്ടെത്തിയിട്ടുള്ള ചിലരെ ഇന്നു രാവിലെ വിട്ടയച്ചിട്ടുണ്ട്. കൊലയാളി സംഘത്തിലെ മൂന്നു പേരെയും ഗൂഢാലോചന കേസിൽ ആറ് പേരെയുമാണ് ഇപ്പോൾ പിടികൂടിയിട്ടുള്ളത്. കൊലയാളി സംഘത്തിലുള്ളവരുടെ അറസ്റ്റ് രേഖപ്പെടുത്തിക്കഴിഞ്ഞു.
കണ്ണൂരിലെ രഹസ്യകേന്ദ്രത്തിലെ ചോദ്യം ചെയ്യലിനിടയിൽ ഇന്നലെ അർധരാത്രിയിലാണ് പ്രതികൾ മനസ് തുറന്നത്. കൊലപാതകത്തിന്റെ പൂർണ ചിത്രം പോലീസിനു ലഭിച്ചു കഴിഞ്ഞു. ഉത്സസ്ഥലത്തെ സംഘർഷത്തിൽ ആർഎസ്എസ് നേതാവിനെ ഹരിദാസ് ചവിട്ടി വീഴ്ത്തിയെന്നും നേതാവിനെ ചവിട്ടിയ കാൽ വെട്ടിയെടുക്കുകയായിരുന്നുവെന്നും കൊലയാളി സംഘത്തിലെ ഒരാൾ പോലീസിനു നൽകിയ മൊഴിയിൽ പറയുന്നു.
രണ്ടു തവണ ഹരിദാസിനെ ലക്ഷ്യം വച്ചെങ്കിലും കിട്ടിയില്ല. മൂന്നാം തവണയാണ് ഹരിദാസനെ കൈയിൽ കിട്ടിയത്. ആറു പേർ ചേർന്നാണ് കൊല നടത്തിയതെന്നും പ്രതികൾ കുറ്റസമ്മത മൊഴിയിൽ പറയുന്നു.
നിലവിൽ അറസ്റ്റിലായിട്ടുള്ള നാല് നേതാക്കൾ ഉൾപ്പെടെ പതിന്നാലുപേർ ഗൂഢാലോചനയിൽ പങ്കെടുത്തിട്ടുള്ളതായി അന്വേഷണ സംഘത്തിനു വിവരം ലഭിച്ചിട്ടുണ്ട്. ശാസ്ത്രീയമായ രീതിയിലാണ് കേസിന്റെ അന്വേഷണം മുന്നോട്ടു പോകുന്നത്.
ഡിഐജി രാഹുൽ ആർ.നായർ, സിറ്റി കമ്മീഷണർ ആർ.ഇളങ്കോ, അഡീഷണൽ എസ്പി പ്രിൻസ് ഏബ്രഹാം, എഎസ്പി വിഷ്ണു പ്രദീപ്, കണ്ണൂർ എസിപി പി.പി.സദാനന്ദൻ, ഇരിട്ടി ഡിവൈഎസ്പി പ്രദീപൻ കണ്ണിപ്പൊയിൽ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കേസ് അന്വേഷിക്കുന്നത് .
നിരപരാധികളാണെന്നു കണ്ടെത്തിയിട്ടുള്ള ചിലരെ ഇന്നു രാവിലെ വിട്ടയച്ചിട്ടുണ്ട്. കൊലയാളി സംഘത്തിലെ മൂന്നു പേരെയും ഗൂഢാലോചന കേസിൽ ആറ് പേരെയുമാണ് ഇപ്പോൾ പിടികൂടിയിട്ടുള്ളത്. കൊലയാളി സംഘത്തിലുള്ളവരുടെ അറസ്റ്റ് രേഖപ്പെടുത്തിക്കഴിഞ്ഞു.
കണ്ണൂരിലെ രഹസ്യകേന്ദ്രത്തിലെ ചോദ്യം ചെയ്യലിനിടയിൽ ഇന്നലെ അർധരാത്രിയിലാണ് പ്രതികൾ മനസ് തുറന്നത്. കൊലപാതകത്തിന്റെ പൂർണ ചിത്രം പോലീസിനു ലഭിച്ചു കഴിഞ്ഞു. ഉത്സസ്ഥലത്തെ സംഘർഷത്തിൽ ആർഎസ്എസ് നേതാവിനെ ഹരിദാസ് ചവിട്ടി വീഴ്ത്തിയെന്നും നേതാവിനെ ചവിട്ടിയ കാൽ വെട്ടിയെടുക്കുകയായിരുന്നുവെന്നും കൊലയാളി സംഘത്തിലെ ഒരാൾ പോലീസിനു നൽകിയ മൊഴിയിൽ പറയുന്നു.
രണ്ടു തവണ ഹരിദാസിനെ ലക്ഷ്യം വച്ചെങ്കിലും കിട്ടിയില്ല. മൂന്നാം തവണയാണ് ഹരിദാസനെ കൈയിൽ കിട്ടിയത്. ആറു പേർ ചേർന്നാണ് കൊല നടത്തിയതെന്നും പ്രതികൾ കുറ്റസമ്മത മൊഴിയിൽ പറയുന്നു.
നിലവിൽ അറസ്റ്റിലായിട്ടുള്ള നാല് നേതാക്കൾ ഉൾപ്പെടെ പതിന്നാലുപേർ ഗൂഢാലോചനയിൽ പങ്കെടുത്തിട്ടുള്ളതായി അന്വേഷണ സംഘത്തിനു വിവരം ലഭിച്ചിട്ടുണ്ട്. ശാസ്ത്രീയമായ രീതിയിലാണ് കേസിന്റെ അന്വേഷണം മുന്നോട്ടു പോകുന്നത്.
ഡിഐജി രാഹുൽ ആർ.നായർ, സിറ്റി കമ്മീഷണർ ആർ.ഇളങ്കോ, അഡീഷണൽ എസ്പി പ്രിൻസ് ഏബ്രഹാം, എഎസ്പി വിഷ്ണു പ്രദീപ്, കണ്ണൂർ എസിപി പി.പി.സദാനന്ദൻ, ഇരിട്ടി ഡിവൈഎസ്പി പ്രദീപൻ കണ്ണിപ്പൊയിൽ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കേസ് അന്വേഷിക്കുന്നത് .