തിരുവനന്തപുരം: പുനഃസംഘടന നടപടികള്‍ നിര്‍ത്തിവയ്ക്കാനുള്ള ഹൈക്കമാന്‍ഡ് നിര്‍ദേശത്തില്‍ അതൃപ്തിയുമായി കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്. എംപിമാരുടെ പരാതിക്കു പിന്നില്‍ ആസൂത്രിത നീക്കമുണ്ടെന്നും എംപിമാരുമായി ചര്‍ച്ച നടത്തിയെന്നും സുധാകരന് അറിയിച്ചു.
ഡിസിസി ഭാരവാഹികളുടെ പട്ടികയ്ക്ക് അന്തിമ രൂപമാക്കാനുള്ള നീക്കങ്ങൾ പുരോഗമിക്കുന്നതിനിടെയാണ് കെപിസിസി പുനഃസംഘടന നടപടികൾ നിർത്തിവയ്ക്കാൻ ഹൈക്കമാൻഡ് നിർദേശിച്ചത്. നാല് എംപിമാരുടെ പരാതികളെത്തുടർന്നാണ് ഹൈക്കമാൻഡിന്റെ നടപടി.
എംപിമാരായ രാജ്മോഹൻ ഉണ്ണിത്താൻ, ടി.എൻ. പ്രതാപൻ, ബെന്നി ബഹനാൻ, എം.കെ. രാഘവൻ എന്നിവരാണ് പരാതി നൽകിയത്. പുനഃസംഘടന ചർച്ചകളിൽ തങ്ങളെ ഉൾപ്പെടുത്തിയിട്ടില്ലെന്നും കെപിസിസി, ഡിസിസി ഭാരവാഹിത്വം അനർഹർക്കു ലഭിക്കുകയാണെന്നുമാണ് എംപിമാർ ഉന്നയിച്ചത്.
ഡിസിസി ഭാരവാഹികളുടെ പട്ടികയ്ക്ക് അന്തിമ രൂപമാക്കാനുള്ള നീക്കങ്ങൾ പുരോഗമിക്കുന്നതിനിടെയാണ് കെപിസിസി പുനഃസംഘടന നടപടികൾ നിർത്തിവയ്ക്കാൻ ഹൈക്കമാൻഡ് നിർദേശിച്ചത്. നാല് എംപിമാരുടെ പരാതികളെത്തുടർന്നാണ് ഹൈക്കമാൻഡിന്റെ നടപടി.
എംപിമാരായ രാജ്മോഹൻ ഉണ്ണിത്താൻ, ടി.എൻ. പ്രതാപൻ, ബെന്നി ബഹനാൻ, എം.കെ. രാഘവൻ എന്നിവരാണ് പരാതി നൽകിയത്. പുനഃസംഘടന ചർച്ചകളിൽ തങ്ങളെ ഉൾപ്പെടുത്തിയിട്ടില്ലെന്നും കെപിസിസി, ഡിസിസി ഭാരവാഹിത്വം അനർഹർക്കു ലഭിക്കുകയാണെന്നുമാണ് എംപിമാർ ഉന്നയിച്ചത്.