മുംബൈ: ഇംഗ്ലണ്ട് താരം ജേസൻ റോയ് ഐപിഎലിന്റെ വരുന്ന സീസണിൽ നിന്ന് പിന്മാറി. ദീർഘകാലം ബയോ ബബിളിൽ കഴിയുന്നതിന്റെ ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാട്ടിയാണ് ഗുജറാത്ത് ടൈറ്റൻസ് താരമായ റോയ് പിന്മാറിയത്. രണ്ട് കോടി രൂപയ്ക്കായിരുന്നു ഗുജറാത്ത് റോയിയെ ടീമിൽ എത്തിച്ചത്.
ഇത് രണ്ടാം തവണയാണ് റോയ് ഐപിഎലിൽ നിന്ന് പിന്മാറുന്നത്. വെടിക്കെട്ട് ഓപ്പണറായ റോയിയുടെ പിന്മാറ്റം ഗുജറാത്ത് ടൈറ്റൻസിനു കനത്ത തിരിച്ചടിയാണ്. ഏറെ വൈകാതെ ടൈറ്റൻസ് പകരം താരത്തെ ടീമിലെത്തിക്കുമെന്നാണ് റിപ്പോർട്ട്.
ഐപിഎൽ മത്സരങ്ങൾ മാർച്ച് 26നാണ് ആരംഭിക്കുക. മേയ് 29ന് ഫൈനൽ നടക്കും. ചെന്നൈ സൂപ്പർ കിംഗ്സും കോൽക്കത്ത നൈറ്റ് റൈഡേഴ്സും തമ്മിൽ മുംബൈ വാംഖഡെ സ്റ്റേഡിയത്തിലാണ് ഉദ്ഘാടന മത്സരം.
ഇത് രണ്ടാം തവണയാണ് റോയ് ഐപിഎലിൽ നിന്ന് പിന്മാറുന്നത്. വെടിക്കെട്ട് ഓപ്പണറായ റോയിയുടെ പിന്മാറ്റം ഗുജറാത്ത് ടൈറ്റൻസിനു കനത്ത തിരിച്ചടിയാണ്. ഏറെ വൈകാതെ ടൈറ്റൻസ് പകരം താരത്തെ ടീമിലെത്തിക്കുമെന്നാണ് റിപ്പോർട്ട്.
ഐപിഎൽ മത്സരങ്ങൾ മാർച്ച് 26നാണ് ആരംഭിക്കുക. മേയ് 29ന് ഫൈനൽ നടക്കും. ചെന്നൈ സൂപ്പർ കിംഗ്സും കോൽക്കത്ത നൈറ്റ് റൈഡേഴ്സും തമ്മിൽ മുംബൈ വാംഖഡെ സ്റ്റേഡിയത്തിലാണ് ഉദ്ഘാടന മത്സരം.