കീവ്: കരിങ്കടലിലെ സ്മീൻയി ദ്വീപ് (സ്നേക്ക് ഐലൻഡ്) പിടിച്ചടക്കാനെത്തിയ റഷ്യൻ സേനയോട് ‘പോയി തുലയാൻ’ മറുപടി നൽകി "രക്തസാക്ഷികളായ' 13 സൈനികരും ജീവനോടെയുണ്ടെന്നു സ്ഥിരീകരണം. യുക്രെയ്ൻ നാവികസേനയാണ് 13 പേരും ജീവനോടെയുണ്ടെന്ന വിവരം സ്ഥിരീകരിച്ചത്.
റഷ്യൻ യുദ്ധക്കപ്പലിന്റെ കീഴടങ്ങാനുള്ള ആഹ്വാനത്തോട് അവഗണിച്ചുകൊണ്ട് പോരാടിയ ദ്വീപിലെ ഗാർഡുകളായ സൈനികരുടെ ധീരതയെ ഏവരും പ്രകീർത്തിച്ചിരുന്നു. 13 പേരും കൊല്ലപ്പെട്ടെന്നു യുക്രെയ്ൻ സൈന്യം വെളിപ്പെടുത്തിയതിനെ തുടർന്ന് പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി 13 പേർക്കും ‘ഹീറോ ഓഫ് യുക്രെയ്ൻ’ പദവി നൽകുമെന്നു പ്രഖ്യാപിച്ചിരുന്നു.
യുക്രെയ്ൻ വാദം തെറ്റാണെന്നും സ്മീൻയി ദ്വീപിൽ ആരെയും വധിച്ചിട്ടില്ലെന്നും റഷ്യൻ മാധ്യമങ്ങൾ അവകാശപ്പെട്ടിരുന്നു. എന്നാൽ യുക്രെയ്ൻ സൈനികരുടെ രക്തസാക്ഷിത്വത്തെ ധീരനടപടിയായി ലോകമെങ്ങും ഏറ്റെടുക്കുകയായിരുന്നു. അവർ ജീവനോടെയുണ്ടാകാമെന്ന് യുക്രെയ്ൻ ബോർഡർ ഗാർഡ് പിറ്റേന്നു സൂചിപ്പിച്ചിരുന്നു.
റഷ്യൻ യുദ്ധക്കപ്പലിന്റെ കീഴടങ്ങാനുള്ള ആഹ്വാനത്തോട് അവഗണിച്ചുകൊണ്ട് പോരാടിയ ദ്വീപിലെ ഗാർഡുകളായ സൈനികരുടെ ധീരതയെ ഏവരും പ്രകീർത്തിച്ചിരുന്നു. 13 പേരും കൊല്ലപ്പെട്ടെന്നു യുക്രെയ്ൻ സൈന്യം വെളിപ്പെടുത്തിയതിനെ തുടർന്ന് പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി 13 പേർക്കും ‘ഹീറോ ഓഫ് യുക്രെയ്ൻ’ പദവി നൽകുമെന്നു പ്രഖ്യാപിച്ചിരുന്നു.
യുക്രെയ്ൻ വാദം തെറ്റാണെന്നും സ്മീൻയി ദ്വീപിൽ ആരെയും വധിച്ചിട്ടില്ലെന്നും റഷ്യൻ മാധ്യമങ്ങൾ അവകാശപ്പെട്ടിരുന്നു. എന്നാൽ യുക്രെയ്ൻ സൈനികരുടെ രക്തസാക്ഷിത്വത്തെ ധീരനടപടിയായി ലോകമെങ്ങും ഏറ്റെടുക്കുകയായിരുന്നു. അവർ ജീവനോടെയുണ്ടാകാമെന്ന് യുക്രെയ്ൻ ബോർഡർ ഗാർഡ് പിറ്റേന്നു സൂചിപ്പിച്ചിരുന്നു.