കീവ്: റഷ്യൻ ആക്രമണത്തിൽ മരിച്ചതായി ആദ്യം കരുതിയ സ്നേക്ക് ഐലൻഡിലെ സൈനികർ യഥാർഥത്തിൽ ജീവിച്ചിരിപ്പുണ്ടെന്നും റഷ്യക്കാർ ഇവരെ തടവിലാക്കിയിരിക്കുകയാണെന്നും യുക്രെയ്ൻ.
സ്നേക്ക് ഐലൻഡിലെ പോരാട്ടത്തിൽ സൈനികരെ സഹായിക്കാൻ ഒരു കപ്പൽ ദ്വീപിലേക്ക് പോയിരുന്നുവെന്നും എന്നാൽ അത് റഷ്യക്കാർ പിടിച്ചെടുത്തതായും യുക്രെയ്ൻ നാവികസേന അറിയിച്ചു.
യുക്രെയ്ന്റെ തെക്കുകിഴക്കൻ അതിർത്തിയിലുള്ള തന്ത്രപ്രധാനമായ സ്ഥലമാണ് സ്നേക്ക് ഐലൻഡ്. ഇവിടെ നിയോഗിക്കപ്പെട്ടിരുന്ന യുക്രെയ്ൻ അതിർത്തി രക്ഷാസൈനികരെ റഷ്യന്‍ നാവിക സേന വധിച്ചെന്നാണ് ആദ്യം റിപ്പോർട്ടുകൾ വന്നത്.
ദ്വീപ് വളഞ്ഞ റഷ്യന്‍ നാവിക സേനയുടെ രണ്ട് യുദ്ധക്കപ്പലില്‍ നിന്നും ഇവരോട് കീഴടങ്ങാന്‍ ആവശ്യപ്പട്ടു. എന്നാല്‍ മറുപടിയായി റഷ്യൻ സേനയ്ക്ക് ലഭിച്ചത് അസഭ്യവർഷമായിരുന്നു. ഇതിനെ തുടര്‍ന്നാണ് സൈനിക നടപടി വേണ്ടിവന്നത് എന്നാണ് റഷ്യ വ്യക്തമാക്കുന്നത്.
സ്നേക്ക് ഐലൻഡിലെ പോരാട്ടത്തിൽ സൈനികരെ സഹായിക്കാൻ ഒരു കപ്പൽ ദ്വീപിലേക്ക് പോയിരുന്നുവെന്നും എന്നാൽ അത് റഷ്യക്കാർ പിടിച്ചെടുത്തതായും യുക്രെയ്ൻ നാവികസേന അറിയിച്ചു.
യുക്രെയ്ന്റെ തെക്കുകിഴക്കൻ അതിർത്തിയിലുള്ള തന്ത്രപ്രധാനമായ സ്ഥലമാണ് സ്നേക്ക് ഐലൻഡ്. ഇവിടെ നിയോഗിക്കപ്പെട്ടിരുന്ന യുക്രെയ്ൻ അതിർത്തി രക്ഷാസൈനികരെ റഷ്യന്‍ നാവിക സേന വധിച്ചെന്നാണ് ആദ്യം റിപ്പോർട്ടുകൾ വന്നത്.
ദ്വീപ് വളഞ്ഞ റഷ്യന്‍ നാവിക സേനയുടെ രണ്ട് യുദ്ധക്കപ്പലില്‍ നിന്നും ഇവരോട് കീഴടങ്ങാന്‍ ആവശ്യപ്പട്ടു. എന്നാല്‍ മറുപടിയായി റഷ്യൻ സേനയ്ക്ക് ലഭിച്ചത് അസഭ്യവർഷമായിരുന്നു. ഇതിനെ തുടര്‍ന്നാണ് സൈനിക നടപടി വേണ്ടിവന്നത് എന്നാണ് റഷ്യ വ്യക്തമാക്കുന്നത്.