ന്യൂഡൽഹി: യുക്രെയ്നില്‍ കുടുങ്ങിയ വിദ്യാര്‍ഥികള്‍ ഉള്‍പ്പടെയുള്ള ഇന്ത്യക്കാരെ മടക്കിക്കൊണ്ടുവരുന്നതിനായുള്ള ഏകോപനം നടത്തുന്നതിന് കേന്ദ്രമന്ത്രിമാര്‍ നേരിട്ട് ഇടപെടുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ നടന്ന യോഗത്തിലാണ് ഇക്കാര്യത്തിൽ തീരുമാനമായത്.
കേന്ദ്രമന്ത്രിമാരായ ഹര്‍ദീപ് സിംഗ്പുരി, ജ്യോതിരാദിത്യ സിന്ധ്യ, കിരണ്‍ റിജ്ജു, വി.ജെ.സിംഗ് എന്നിവരാണ് യുക്രെയ്നുമായി അതിര്‍ത്തി പങ്കിടുന്ന നാല് രാജ്യങ്ങളിലേക്ക് പോകുന്നത്. അതിർത്തികളിൽ ഇനിയും 3,000ത്തോളം പേർ കുടുങ്ങി കിടക്കുകയാണ്.
അതേസമയം, കീവിലുള്ളവരോട് ട്രെയിനുകളിൽ പടിഞ്ഞാറൻ അതിർത്തികളിലേക്ക് പോകാൻ എംബസി നിർദേശം നൽകിയിരുന്നു. എന്നാൽ അവർക്ക് ഇപ്പോൾ പുറത്തിറങ്ങാൻ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്.
കേന്ദ്രമന്ത്രിമാരായ ഹര്‍ദീപ് സിംഗ്പുരി, ജ്യോതിരാദിത്യ സിന്ധ്യ, കിരണ്‍ റിജ്ജു, വി.ജെ.സിംഗ് എന്നിവരാണ് യുക്രെയ്നുമായി അതിര്‍ത്തി പങ്കിടുന്ന നാല് രാജ്യങ്ങളിലേക്ക് പോകുന്നത്. അതിർത്തികളിൽ ഇനിയും 3,000ത്തോളം പേർ കുടുങ്ങി കിടക്കുകയാണ്.
അതേസമയം, കീവിലുള്ളവരോട് ട്രെയിനുകളിൽ പടിഞ്ഞാറൻ അതിർത്തികളിലേക്ക് പോകാൻ എംബസി നിർദേശം നൽകിയിരുന്നു. എന്നാൽ അവർക്ക് ഇപ്പോൾ പുറത്തിറങ്ങാൻ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്.