ധർമ്മശാല: ശ്രീലങ്കയെ തകർത്ത് ട്വന്റി-20 പരന്പര തൂത്തുവാരി ഇന്ത്യ. ഇന്ന് നടന്ന മൂന്നാമത്തെ മത്സരം ആറ് വിക്കറ്റിന് ജയിച്ചാണ് ഇന്ത്യ പരന്പരയിൽ സന്പൂർണ ആധിപത്യം ഉറപ്പിച്ചത്.
ശ്രീലങ്ക ഉയർത്തിയ 147 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ 16.5 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ മറികടന്നു. ഇന്നും ശ്രേയസ് അയ്യരുടെ മികവിലാണ് ഇന്ത്യൻ ജയം. 45 പന്തിൽ ഒരു സിക്സും ഒൻപത് ഫോറും ഉൾപ്പെടെ 73 റണ്‍സെടുത്ത് അയ്യർ പുറത്താകാതെ നിന്നു.
സഞ്ജു 18 റണ്‍സും ദീപക് ഹുഡ 21 റണ്‍സും നേടി. 22 റണ്‍സുമായി ജഡേജ പുറത്താകാതെ ഇന്ത്യയെ വിജയത്തിലെത്തിച്ചു.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 146 റണ്‍സെടുത്തത്. 74 റണ്‍സെടുത്ത് പുറത്താവാതെ നിന്ന ക്യാപ്റ്റൻ ദാസുൻ ഷനകയാണ് ശ്രീലങ്കയുടെ ടോപ്പ് സ്കോറർ.
ചണ്ടിമൽ 22 റണ്‍സും നേടി. ചാമിക കരുണരത്നെ 12 റണ്‍സുമായി പുറത്താകാതെ നിന്നു. മാറ്റാർക്കം രണ്ടക്കം കാണാൻ സാധിച്ചില്ല. 29 റണ്‍സിന് ശ്രീലങ്കയുടെ നാല് മുൻനിര ബാറ്റർമാരെയാണ് ഇന്ത്യ പവലിയൻ കയറ്റിയത്.
ഇന്ത്യക്കായി ആവേശ് ഖാൻ രണ്ട് വിക്കറ്റ് വീഴ്ത്തി. സിറാജ്, ഹർഷൽ പട്ടേൽ, രവി ബിഷ്ണോയി എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
ശ്രീലങ്ക ഉയർത്തിയ 147 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ 16.5 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ മറികടന്നു. ഇന്നും ശ്രേയസ് അയ്യരുടെ മികവിലാണ് ഇന്ത്യൻ ജയം. 45 പന്തിൽ ഒരു സിക്സും ഒൻപത് ഫോറും ഉൾപ്പെടെ 73 റണ്‍സെടുത്ത് അയ്യർ പുറത്താകാതെ നിന്നു.
സഞ്ജു 18 റണ്‍സും ദീപക് ഹുഡ 21 റണ്‍സും നേടി. 22 റണ്‍സുമായി ജഡേജ പുറത്താകാതെ ഇന്ത്യയെ വിജയത്തിലെത്തിച്ചു.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 146 റണ്‍സെടുത്തത്. 74 റണ്‍സെടുത്ത് പുറത്താവാതെ നിന്ന ക്യാപ്റ്റൻ ദാസുൻ ഷനകയാണ് ശ്രീലങ്കയുടെ ടോപ്പ് സ്കോറർ.
ചണ്ടിമൽ 22 റണ്‍സും നേടി. ചാമിക കരുണരത്നെ 12 റണ്‍സുമായി പുറത്താകാതെ നിന്നു. മാറ്റാർക്കം രണ്ടക്കം കാണാൻ സാധിച്ചില്ല. 29 റണ്‍സിന് ശ്രീലങ്കയുടെ നാല് മുൻനിര ബാറ്റർമാരെയാണ് ഇന്ത്യ പവലിയൻ കയറ്റിയത്.
ഇന്ത്യക്കായി ആവേശ് ഖാൻ രണ്ട് വിക്കറ്റ് വീഴ്ത്തി. സിറാജ്, ഹർഷൽ പട്ടേൽ, രവി ബിഷ്ണോയി എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.