തിരുവനന്തപുരം: കോവിഡ് വ്യാപനം കുറഞ്ഞ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ജില്ല തിരിച്ചുള്ള കോവിഡ് നിയന്ത്രണൾ ഒഴിവാക്കി. ഇത് സംബന്ധിച്ച് ചീഫ് സെക്രട്ടറി മാർഗനിർദേശം പുറപ്പെടുവിച്ചു.
ഓരോ ജില്ലയിലേയും ആശുപത്രികളിൽ എത്തുന്ന കോവിഡ് രോഗികളുടെ എണ്ണം അടിസ്ഥാനമാക്കി ജില്ലകളെ വിവിധ വിഭാഗങ്ങളായി തിരിച്ച് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളാണ് പിൻവലിച്ചത്. കൂടാതെ സിനിമാ തിയറ്ററുകളിൽ മുഴുവൻ സീറ്റിലും ആളുകളെ പ്രവേശിപ്പിക്കാം.
ബാറുകൾ, ക്ലബുകൾ, ഹോട്ടലുകൾ എന്നിവിടങ്ങളിൽ 100 ശതമാനം സീറ്റിലും ആളുകളെ പ്രവേശിപ്പിക്കാം. സർക്കാർ, അർധസർക്കാർ,പൊതുമേഖലാ സ്ഥാപനങ്ങളിൽ മീറ്റിംഗുകളും ട്രെയിനിംഗുകളും ഓഫ് ലൈനായി നടത്താം.
പൊതുപരിപാടികൾക്ക് 1500 ആളുകളെവരെ പങ്കെടുപ്പിക്കാൻ ജില്ലാ കളക്ടർമാരെ ചുമതലപ്പെടുത്തി.
ഓരോ ജില്ലയിലേയും ആശുപത്രികളിൽ എത്തുന്ന കോവിഡ് രോഗികളുടെ എണ്ണം അടിസ്ഥാനമാക്കി ജില്ലകളെ വിവിധ വിഭാഗങ്ങളായി തിരിച്ച് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളാണ് പിൻവലിച്ചത്. കൂടാതെ സിനിമാ തിയറ്ററുകളിൽ മുഴുവൻ സീറ്റിലും ആളുകളെ പ്രവേശിപ്പിക്കാം.
ബാറുകൾ, ക്ലബുകൾ, ഹോട്ടലുകൾ എന്നിവിടങ്ങളിൽ 100 ശതമാനം സീറ്റിലും ആളുകളെ പ്രവേശിപ്പിക്കാം. സർക്കാർ, അർധസർക്കാർ,പൊതുമേഖലാ സ്ഥാപനങ്ങളിൽ മീറ്റിംഗുകളും ട്രെയിനിംഗുകളും ഓഫ് ലൈനായി നടത്താം.
പൊതുപരിപാടികൾക്ക് 1500 ആളുകളെവരെ പങ്കെടുപ്പിക്കാൻ ജില്ലാ കളക്ടർമാരെ ചുമതലപ്പെടുത്തി.