കരിമണ്ണൂർ: ആർഎസ്എസുകാരുടെ വിവരങ്ങൾ എസ്ഡിപിഐ പ്രവർത്തകർക്ക് ചോർത്തി നൽകിയ പോലീസ് ഉദ്യോഗസ്ഥനെ പിരിച്ചുവിട്ടു. ഇടുക്കി കരിമണ്ണൂർ പോലീസ് സ്റ്റേഷനിൽ ജോലി ചെയ്തിരുന്ന പി.കെ. അനസിനെയാണ് പിരിച്ചുവിട്ടത്.
കഴിഞ്ഞ ഡിസംബറിൽ അനസിനെ സസ്പെൻഡ് ചെയ്തിരുന്നു. ജനുവരി അവസാനം കാരണം കാണിക്കൽ നോട്ടീസും നൽകിയിരുന്നു. ഔദ്യോഗിക വിവരശേഖരണത്തിന്റെ ഭാഗമായി പോലീസ് ശേഖരിച്ച ആർഎസ്എസ് പ്രവർത്തകരുടെ വിവരങ്ങൾ എസ്ഡിപിഐക്ക് കൈമാറിയെന്നാണ് ഇയാൾക്കെതിരേയുളള ആരോപണം.
സാമൂഹിക മാധ്യമങ്ങളിലൂടെ വർഗീയ വിദ്വേഷം പരത്തിയെന്ന പേരിൽ തൊടുപുഴയിൽ കെഎസ്ആർടിസി ജീവനക്കാരനെ എസ്ഡിപിഐ പ്രവർത്തകർ ആക്രമിച്ചിരുന്നു. ഈ കേസിൽ അറസ്റ്റിലായ എസ്ഡിപിഐ പ്രവർത്തകൻ ഷാനവാസിന്റെ മൊബൈൽ പരിശോധിച്ചപ്പോഴാണ് ഔദ്യോഗിക വിവരങ്ങൾ ചോർത്തി നൽകിയതായി കണ്ടെത്തിയത്.
പോലീസ് ശേഖരിച്ച ആർഎസ്എസ് പ്രവർത്തകരുടെ വിവരങ്ങൾ ഇയാൾ വാട്ട്സ്ആപ്പ് വഴി നൽകിയെന്നാണ് കണ്ടെത്തൽ. തുടർന്ന് തൊടുപുഴ ഡിവൈഎസ്പിയുടെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇയാളെ സസ്പെൻഡ് ചെയ്യുകയായിരുന്നു.
കഴിഞ്ഞ ഡിസംബറിൽ അനസിനെ സസ്പെൻഡ് ചെയ്തിരുന്നു. ജനുവരി അവസാനം കാരണം കാണിക്കൽ നോട്ടീസും നൽകിയിരുന്നു. ഔദ്യോഗിക വിവരശേഖരണത്തിന്റെ ഭാഗമായി പോലീസ് ശേഖരിച്ച ആർഎസ്എസ് പ്രവർത്തകരുടെ വിവരങ്ങൾ എസ്ഡിപിഐക്ക് കൈമാറിയെന്നാണ് ഇയാൾക്കെതിരേയുളള ആരോപണം.
സാമൂഹിക മാധ്യമങ്ങളിലൂടെ വർഗീയ വിദ്വേഷം പരത്തിയെന്ന പേരിൽ തൊടുപുഴയിൽ കെഎസ്ആർടിസി ജീവനക്കാരനെ എസ്ഡിപിഐ പ്രവർത്തകർ ആക്രമിച്ചിരുന്നു. ഈ കേസിൽ അറസ്റ്റിലായ എസ്ഡിപിഐ പ്രവർത്തകൻ ഷാനവാസിന്റെ മൊബൈൽ പരിശോധിച്ചപ്പോഴാണ് ഔദ്യോഗിക വിവരങ്ങൾ ചോർത്തി നൽകിയതായി കണ്ടെത്തിയത്.
പോലീസ് ശേഖരിച്ച ആർഎസ്എസ് പ്രവർത്തകരുടെ വിവരങ്ങൾ ഇയാൾ വാട്ട്സ്ആപ്പ് വഴി നൽകിയെന്നാണ് കണ്ടെത്തൽ. തുടർന്ന് തൊടുപുഴ ഡിവൈഎസ്പിയുടെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇയാളെ സസ്പെൻഡ് ചെയ്യുകയായിരുന്നു.