കോലഞ്ചേരി: ഗുരുതരപരിക്കുകളോടെ കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മൂന്നുവയസുകാരിയുടെ ആരോഗ്യനിലയില്‍ പുരോഗതി. കുട്ടിയെ വെന്റിലേറ്ററിൽ നിന്ന് മാറ്റിയതായി മെഡിക്കല്‍ കോളജ് അധികൃതർ അറിയിച്ചു.
കുട്ടിയുടെ ഹൃദയമിടിപ്പ്, രക്തസമ്മര്‍ദ്ദം, ശ്വാസഗതി എന്നിവ സാധാരണ ഗതിയിലായിട്ടുണ്ട്. കുട്ടി മരുന്നുകളോട് പ്രതികരിക്കുന്നുണ്ട്. വൈകിട്ടോടെ ട്യൂബിലൂടെ കുട്ടിക്ക് ദ്രവ രൂപത്തിലുള്ള ഭക്ഷണം നല്കാന് കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും അധികൃതർ മെഡിക്കൽ ബുള്ളറ്റിനിൽ അറിയിച്ചു.
ആശുപത്രിയിലെ പീഡിയാട്രിക് വിഭാഗത്തിൽ തുടരുന്ന കുട്ടി ന്യൂറോ സര്‍ജറി വിഭാഗം ഡോ: ജോബി ജോസിന്റെ മേല്‍നോട്ടത്തിലാണ്. തിങ്കളാഴ്ച്ച പുലര്‍ച്ച യോടെയാണ് മൂന്നു വയസുകാരിയെ ഗുരുതരപരിക്കുകളോടെ കോലഞ്ചേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്.
സംഭവത്തില്‍ ശിശുക്ഷേമ സമിതി ജില്ലാ ഉപാധ്യക്ഷന്‍ കെ.എസ്. അരുണ്‍ കുമാര്‍ ആശുപതിയിലെത്തി കുട്ടിയെ സന്ദര്‍ശിച്ചു. പോലീസിനോട് വിശദമായ റിപ്പോ ര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
കുട്ടിയുടെ ഹൃദയമിടിപ്പ്, രക്തസമ്മര്‍ദ്ദം, ശ്വാസഗതി എന്നിവ സാധാരണ ഗതിയിലായിട്ടുണ്ട്. കുട്ടി മരുന്നുകളോട് പ്രതികരിക്കുന്നുണ്ട്. വൈകിട്ടോടെ ട്യൂബിലൂടെ കുട്ടിക്ക് ദ്രവ രൂപത്തിലുള്ള ഭക്ഷണം നല്കാന് കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും അധികൃതർ മെഡിക്കൽ ബുള്ളറ്റിനിൽ അറിയിച്ചു.
ആശുപത്രിയിലെ പീഡിയാട്രിക് വിഭാഗത്തിൽ തുടരുന്ന കുട്ടി ന്യൂറോ സര്‍ജറി വിഭാഗം ഡോ: ജോബി ജോസിന്റെ മേല്‍നോട്ടത്തിലാണ്. തിങ്കളാഴ്ച്ച പുലര്‍ച്ച യോടെയാണ് മൂന്നു വയസുകാരിയെ ഗുരുതരപരിക്കുകളോടെ കോലഞ്ചേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്.
സംഭവത്തില്‍ ശിശുക്ഷേമ സമിതി ജില്ലാ ഉപാധ്യക്ഷന്‍ കെ.എസ്. അരുണ്‍ കുമാര്‍ ആശുപതിയിലെത്തി കുട്ടിയെ സന്ദര്‍ശിച്ചു. പോലീസിനോട് വിശദമായ റിപ്പോ ര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.