തിരുവനന്തപുരം: സംസ്ഥാനത്തെ ക്രമസമാധാനനില തകർന്നെന്ന് ആരോപിച്ച് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്കി. സംസ്ഥാനത്ത് വര്‍ധിച്ചുവരുന്ന രാഷ്ട്രീയ കൊലപാതകങ്ങളിലും അക്രമങ്ങളിലും സഭ നിർത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. മുസ്ലിം ലീഗിലെ എന്‍. ഷംസുദ്ദീന് എംഎല്‍എയാണ് നോട്ടീസ് നല്‍കിയത്.
തലശേരിയിലും കിഴക്കമ്പലത്തും കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ രാഷ്ട്രീയ കൊലപാതകങ്ങൾ മുതൽ സംസ്ഥാനത്ത് ആവർത്തിക്കുന്ന ഗുണ്ടാ ആക്രമണങ്ങൾ വരെ പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നു. മുഖ്യമന്ത്രിക്ക് പോലീസിന് മേൽ നിയന്ത്രണം നഷ്ടപ്പെട്ടു. ജനങ്ങൾ ഭയപ്പാടിലാണെന്നും ക്രമസമാധാന നില പുനസ്ഥാപിക്കാൻ നടപടികൾ ഉണ്ടാകുന്നില്ലെന്നും പ്രതിപക്ഷം ആരോപിച്ചു.
പോലീസിൽ എസ്പിമാരെ നിയന്ത്രിക്കുന്നത് സിപിഎം ജില്ലാ സെക്രട്ടറിമാരാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ആരോപിച്ചു. ഇതാണ് ഇപ്പോഴത്തെ കുഴപ്പങ്ങൾക്ക് കാരണമെന്നും സതീശൻ പറഞ്ഞു.
തലശേരിയിലും കിഴക്കമ്പലത്തും കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ രാഷ്ട്രീയ കൊലപാതകങ്ങൾ മുതൽ സംസ്ഥാനത്ത് ആവർത്തിക്കുന്ന ഗുണ്ടാ ആക്രമണങ്ങൾ വരെ പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നു. മുഖ്യമന്ത്രിക്ക് പോലീസിന് മേൽ നിയന്ത്രണം നഷ്ടപ്പെട്ടു. ജനങ്ങൾ ഭയപ്പാടിലാണെന്നും ക്രമസമാധാന നില പുനസ്ഥാപിക്കാൻ നടപടികൾ ഉണ്ടാകുന്നില്ലെന്നും പ്രതിപക്ഷം ആരോപിച്ചു.
പോലീസിൽ എസ്പിമാരെ നിയന്ത്രിക്കുന്നത് സിപിഎം ജില്ലാ സെക്രട്ടറിമാരാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ആരോപിച്ചു. ഇതാണ് ഇപ്പോഴത്തെ കുഴപ്പങ്ങൾക്ക് കാരണമെന്നും സതീശൻ പറഞ്ഞു.