+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കെപിഎസി ലളിതയുടെ സംസ്കാരം ഇന്ന്; പൊതുദര്‍ശനം ലായം ഓഡിറ്റോറിയത്തില്‍

കൊച്ചി: അന്തരിച്ച പ്രമുഖ നടി കെപിഎസി ലളിതയുടെ (75) സംസ്കാരം ബുധനാഴ്ച നടക്കും. വൈകുന്നേരം അഞ്ചിന് വടക്കാഞ്ചേരിയിലെ വീട്ടുവളപ്പിലാണ് സംസ്കാരം. രാവിലെ മുതല്‍
കെപിഎസി ലളിതയുടെ സംസ്കാരം ഇന്ന്; പൊതുദര്‍ശനം ലായം ഓഡിറ്റോറിയത്തില്‍
കൊച്ചി: അന്തരിച്ച പ്രമുഖ നടി കെപിഎസി ലളിതയുടെ (75) സംസ്കാരം ബുധനാഴ്ച നടക്കും. വൈകുന്നേരം അഞ്ചിന് വടക്കാഞ്ചേരിയിലെ വീട്ടുവളപ്പിലാണ് സംസ്കാരം. രാവിലെ മുതല്‍ 11.30 വരെ തൃപ്പൂണിത്തുറ ലായം ഓഡിറ്റോറിയത്തില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. ഉച്ചയോടെയാകും മൃതദേഹം വടക്കാ ഞ്ചേരിയിലെ വീട്ടിലെത്തിക്കുക.

ഇന്നലെ രാത്രി 10.45 ഓടെയായിരുന്നു ലളിതയുടെ അന്ത്യം. മകന്‍, നടനും സംവിധായകനുമായി സിദ്ധാര്‍ത്ഥ് ഭരതന്‍റെ കൊച്ചി തൃപ്പൂണിത്തുറയിലെ ഫ്ളാറ്റിലായിരുന്നു അന്ത്യം. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു.

ആലപ്പുഴ ജില്ലയിലെ കായംകുളത്തിനടുത്ത് രാമപുരത്ത് 1947 ഫെബ്രുവരി 25 നായിരുന്നു മഹേശ്വരിയമ്മ എന്ന ലളിതയുടെ ജനനം. ഫോട്ടോഗ്രഫറായിരുന്ന കെ. അനന്തൻ നായരും ഭാർഗവിയമ്മയുമാണ് മാതാപിതാക്കൾ. നാലു സഹോദരങ്ങൾ. രാമപുരം ഗവണ്‍മെന്‍റ് ഗേൾസ് സ്കൂൾ, ചങ്ങനാശേരി വാര്യത്ത് സ്കൂൾ, പുഴവാത് സർക്കാർ സ്കൂൾ എന്നിവിടങ്ങളിലായിരുന്നു പഠനം.

മലയാളത്തിലും തമിഴിലുമായി 550ൽപരം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. നാടകരംഗത്തു നിന്നാണ് സിനിമയിലെത്തിയത്. മികച്ച സഹനടിക്കുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം രണ്ടു പ്രാവശ്യവും സംസ്ഥാന ചലച്ചിത്ര പുരസ്കാരം നാലുപ്രാവശ്യവും സ്വന്തമാക്കി.

കേരള സംഗീത നാടക അക്കാദമിയുടെ ചെയർപേഴ്സനായിരുന്നു. അന്തരിച്ച പ്രശസ്ത സംവിധായകൻ ഭരതനാണ് ഭർത്താവ്. മക്കൾ: ശ്രീക്കുട്ടി, സംവിധായകനും നടനുമായ സിദ്ധാർഥ് ഭരതൻ.
More in Latest News :