+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വിടപറഞ്ഞത് മലയാളികളുടെ അമ്മ, അമ്മായിഅമ്മ

തൃശൂർ: മലയാള സിനിമാപ്രേക്ഷകർ നെഞ്ചേറ്റിയ അമ്മയും അമ്മായിയമ്മയുമായിരുന്നു കെപിഎസി ലളിതയെന്ന അഭിനയത്തന്പുരാട്ടി. രോഗംമൂലം സിനിമകളിൽനിന്നു അല്പം വിട്ടു
വിടപറഞ്ഞത് മലയാളികളുടെ അമ്മ, അമ്മായിഅമ്മ
തൃശൂർ: മലയാള സിനിമാപ്രേക്ഷകർ നെഞ്ചേറ്റിയ അമ്മയും അമ്മായിയമ്മയുമായിരുന്നു കെപിഎസി ലളിതയെന്ന അഭിനയത്തന്പുരാട്ടി. രോഗംമൂലം സിനിമകളിൽനിന്നു അല്പം വിട്ടുനിൽക്കേണ്ടി വന്ന പ്പോഴും "തട്ടീം മുട്ടീം'എന്ന സീരിയലിലെ അമ്മയായി അവർ വീട്ടകങ്ങളിൽ നിറഞ്ഞുനിന്നു.

മഹേശ്വരിയമ്മയിൽ നിന്ന്...

1947 മാർച്ച് 10 ന് കെ. അനന്തൻ നായരുടെയും ഭാർഗവി അമ്മയുടെയും മകളായി ആറന്മുളയിലാണു മഹേശ്വരിയമ്മ എന്ന കെപിഎ സി ലളിത ജനിച്ചത്. പിതാവിന്‍റെ നാടായ കായംകുളത്തിനടുത്തുള്ള രാമപുരത്താണു കുട്ടിക്കാലം ചെലവഴിച്ചത്. കുട്ടിക്കാലത്ത് കലാമണ്ഡലം ഗംഗാധരനിൽനിന്നും നൃത്തം പഠിച്ചു. ചെറുപ്പത്തിൽതന്നെ നാടകങ്ങളിലും മറ്റും അഭിനയിച്ചിരുന്നു.

നാടകത്തിലെ ലളിത

"ഗീത' എന്ന നാടകസംഘത്തിന്‍റെ "ബലി' ആയിരുന്നു ആദ്യനാടകം. പിന്നീട് ലളിത എന്ന പേരു സ്വീകരിച്ച് കായംകുളം കെപിഎസിയിൽ ചേർന്നു. തോപ്പിൽ ഭാസിയുടെ കൂട്ടുകുടുംബം എന്ന നാടകം 1969-ൽ കെ.എസ്. സേതുമാധവൻ സിനിമയാക്കിയപ്പോൾ ഈ ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തുകയും പേരിനൊപ്പം കെ‌പിഎസി എന്നുകൂടി ചേർത്ത് കെപിഎസി ലളിതയാവുകയുമായിരുന്നു. പിന്നീട് സത്യൻ, പ്രേംനസീർ എന്നിവരോടൊത്തു നിരവധി ചിത്രങ്ങളിലഭിനയിച്ചു. സഹനായികാവേഷങ്ങളിൽ ഏറെ തിളങ്ങി.

പകരം വയ്ക്കാനില്ലാത്ത അഭിനേത്രി

1978 ൽ സംവിധായകൻ ഭരതനെ വിവാഹം കഴിച്ചു. ഭരതന്‍റെ അമരത്തിലേയും (1991) ജയരാജിന്‍റെ ശാന്തത്തിലേയും (2000) അഭിനയത്തിനു ദേശീയപുരസ്കാരം തേടിയെത്തി. നീലപ്പൊന്മാൻ, ആരവം, അമരം, കടിഞ്ഞൂൽകല്യാണം, ഗോഡ്ഫാദർ, സന്ദേശം എന്നീ ചിത്രങ്ങളിലെ അഭിനയത്തിനു നാലു തവണ സംസ്ഥാന പുരസ്കാരം ലഭിച്ചു.

അഭിനയത്തികവിനോടൊപ്പം വ്യത്യസ്തമായ ശബ്ദവും ഈ നടിയെ ശ്രദ്ധേയയാക്കി. ഒരു സീനിൽപോലും മുഖം കാണിക്കാതെ, കേവലം ശബ്ദാഭിനയം കൊണ്ട് അടൂർ ഗോപാലകൃഷ്ണന്‍റെ മതിലുകൾ എന്ന ചിത്രത്തിൽ ഈ അഭിനേത്രി വിസ്മയം സൃഷ്ടിച്ചു.

1998 ൽ ഭർത്താവിന്‍റെ നിര്യാണത്തെത്തുടർന്ന് സിനിമയിൽനിന്നും കുറെക്കാലം വിട്ടുനിന്ന ലളിത പിന്നീടു സത്യൻ അന്തിക്കാടിന്‍റെ വീണ്ടും ചില വീട്ടുകാര്യങ്ങൾ എന്ന ചിത്രത്തിലൂടെയാണു സിനിമയിലേക്കു തിരികെയെത്തിയത്.

2016 ൽ കേരള സംഗീത നാടക അക്കാദമിയുടെ അധ്യക്ഷയായി.

സെബി മാളിയേക്കൽ
More in Latest News :