ചെന്നൈ: തമിഴ്നാട് തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ ത്രസിപ്പിക്കുന്ന വിജയവുമായി ഡിഎംകെ. സംസ്ഥാനത്തെ 21 കോർപ്പറേഷനുകളും ഡിഎംകെ സഖ്യം തൂത്തുവാരി. അണ്ണാ ഡിഎംകെയുടെ ഉറച്ച കോട്ടയായി കരുതപ്പെടുന്ന ഇടങ്ങളും ഡിഎംകെ പിടിച്ചെടുത്തതില്‍പ്പെടും.
അണ്ണാ ഡിഎംകെയുടെ മുതിര്‍ന്ന നേതാക്കളായ ഒ. പനീര്ശല്വത്തിന്റേയും എടപ്പാടി പളനി സ്വാമിയുടേയും വാര്‍ഡുകളില്‍ പോലും അവർക്ക് വിജയിക്കാന്‍ സാധിച്ചില്ല. പടിഞ്ഞാറന്‍ തമിഴ്നാട്ടിലെ ഏതാണ്ട് 75 ശതമാനത്തിലേറെ സീറ്റുകളും ഡിഎംകെ സ്വന്തമാക്കിക്കഴിഞ്ഞു.
ആകെയുള്ള 138 മുനിസിപ്പാലിറ്റികളിൽ 132 എണ്ണത്തിലും ഡിഎംകെ സഖ്യമാണ് ലീഡ് ചെയ്യുന്നത്. 489 നഗരപഞ്ചായത്തുകളിൽ 391 എണ്ണത്തിലും ഡിഎംകെ സഖ്യം മുന്നിലാണ്. 987 സീറ്റുകളിൽ ഡിഎംകെ സഖ്യം വിജയിച്ചതായി ഔദ്യോഗിക ഫലപ്രഖ്യാപനം വന്നു.
അണ്ണാ ഡിഎംകെ സഖ്യം ഇതുവരെ ജയിച്ചത് 265 സീറ്റുകളിൽ മാത്രം. കോൺഗ്രസ് 65ഉം ബിജെപി 24 സീറ്റുകളിലും വിജയിച്ചു. സിപിഎമ്മിന് 20ഉം സിപിഐക്ക് ഒമ്പതും സീറ്റുകളിൽ ഇതുവരെ ജയിക്കാനായി. നടൻ കമൽഹാസന്റെ പാർട്ടി മക്കൾ നീതിമയ്യത്തിന് ചലനമുണ്ടാക്കാനായില്ല.
സംസ്ഥാനത്തെങ്ങും ഡിഎംകെ പ്രവർത്തകർ പടക്കം പൊട്ടിച്ചും മധുരം വിതരണം ചെയ്തും ആഘോഷിക്കുകയാണ്. മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാറിനുള്ള അംഗീകാരമായാണ് ഡിഎംകെ വിജയത്തെ നോക്കിക്കാണുന്നത്.
അണ്ണാ ഡിഎംകെയുടെ മുതിര്‍ന്ന നേതാക്കളായ ഒ. പനീര്ശല്വത്തിന്റേയും എടപ്പാടി പളനി സ്വാമിയുടേയും വാര്‍ഡുകളില്‍ പോലും അവർക്ക് വിജയിക്കാന്‍ സാധിച്ചില്ല. പടിഞ്ഞാറന്‍ തമിഴ്നാട്ടിലെ ഏതാണ്ട് 75 ശതമാനത്തിലേറെ സീറ്റുകളും ഡിഎംകെ സ്വന്തമാക്കിക്കഴിഞ്ഞു.
ആകെയുള്ള 138 മുനിസിപ്പാലിറ്റികളിൽ 132 എണ്ണത്തിലും ഡിഎംകെ സഖ്യമാണ് ലീഡ് ചെയ്യുന്നത്. 489 നഗരപഞ്ചായത്തുകളിൽ 391 എണ്ണത്തിലും ഡിഎംകെ സഖ്യം മുന്നിലാണ്. 987 സീറ്റുകളിൽ ഡിഎംകെ സഖ്യം വിജയിച്ചതായി ഔദ്യോഗിക ഫലപ്രഖ്യാപനം വന്നു.
അണ്ണാ ഡിഎംകെ സഖ്യം ഇതുവരെ ജയിച്ചത് 265 സീറ്റുകളിൽ മാത്രം. കോൺഗ്രസ് 65ഉം ബിജെപി 24 സീറ്റുകളിലും വിജയിച്ചു. സിപിഎമ്മിന് 20ഉം സിപിഐക്ക് ഒമ്പതും സീറ്റുകളിൽ ഇതുവരെ ജയിക്കാനായി. നടൻ കമൽഹാസന്റെ പാർട്ടി മക്കൾ നീതിമയ്യത്തിന് ചലനമുണ്ടാക്കാനായില്ല.
സംസ്ഥാനത്തെങ്ങും ഡിഎംകെ പ്രവർത്തകർ പടക്കം പൊട്ടിച്ചും മധുരം വിതരണം ചെയ്തും ആഘോഷിക്കുകയാണ്. മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാറിനുള്ള അംഗീകാരമായാണ് ഡിഎംകെ വിജയത്തെ നോക്കിക്കാണുന്നത്.