ആലപ്പുഴ: കായംകുളം എംഎൽഎ യു.പ്രതിഭ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പിനെക്കുറിച്ച് വിശദീകരണം തേടാൻ സിപിഎം ആലപ്പുഴ ജില്ലാ നേതൃത്വം തീരുമാനിച്ചു. ഫേസ്ബുക്ക് കുറിപ്പിൽ പാർട്ടി പ്രവർത്തകർക്കെതിരേ ഉന്നയിച്ച ആരോപണം വസ്തുതാവിരുദ്ധമാണെന്ന് ആലപ്പുഴ ജില്ലാ സെക്രട്ടറി ആർ.നാസർ പറഞ്ഞു.
എംഎൽഎയുടെ വിശദീകരണം പാർട്ടി അംഗീകരിക്കുന്നില്ല. ഫേസ്ബുക്കിൽ വിമർശനം ഉന്നയിച്ച രീതി സംഘടനാവിരുദ്ധമാണെന്ന വിലയിരുത്തലാണ് ജില്ലാ നേതൃത്വത്തിനുള്ളത്. പ്രതിഭയുടെ വിശദീകരണം പരിശോധിച്ച ശേഷം തുടർ നടപടികളുണ്ടാകുമെന്നും ആർ.നാസർ വ്യക്തമാക്കി.
നിയമസഭാ തെരഞ്ഞെടുപ്പിലെ കായംകുളം മണ്ഡലത്തിലെ വോട്ട് ചോർച്ചയിലാണ് സിപിഎം നേതൃത്വത്തിനെതിരേ പ്രതിഭാ രംഗത്തെത്തിയത്. തനിക്കെതിരേ കുതന്ത്രം മെനഞ്ഞവർ പാർട്ടിയിലെ സർവസമ്മതരായ് നടക്കുന്നു. ഇത്തരക്കാർ ചവറ്റുകുട്ടയിൽ ആകുന്ന കാലം വിദൂരമല്ലെന്ന് പ്രതിഭ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചിരുന്നു.
കായംകുളത്തെ ചിലർക്കെങ്കിലും താൻ അപ്രിയയായ സ്ഥാനാർഥിയായിരുന്നു. എന്നാൽ താഴെത്തട്ടിലുള്ള സാധാരണ സഖാക്കളും ജനങ്ങളും കൂടെ നിന്നതിനാൽ അഭിമാനകരമായി ജയിക്കാൻ കഴിഞ്ഞു.
തന്നെ തോൽപ്പിക്കാൻ മുന്നിൽനിന്ന് നയിച്ച പ്രാദേശിക മാധ്യമ പ്രവർത്തകൻ പാർട്ടി ഏരിയ കമ്മിറ്റി തീരുമാനപ്രകാരം ഹോസ്പിറ്റൽ മാനേജ്മെന്റ് കമ്മിറ്റിയിൽ വന്നതും ദുരൂഹമാണെന്ന് പ്രതിഭ പറഞ്ഞു.
എംഎൽഎയുടെ വിശദീകരണം പാർട്ടി അംഗീകരിക്കുന്നില്ല. ഫേസ്ബുക്കിൽ വിമർശനം ഉന്നയിച്ച രീതി സംഘടനാവിരുദ്ധമാണെന്ന വിലയിരുത്തലാണ് ജില്ലാ നേതൃത്വത്തിനുള്ളത്. പ്രതിഭയുടെ വിശദീകരണം പരിശോധിച്ച ശേഷം തുടർ നടപടികളുണ്ടാകുമെന്നും ആർ.നാസർ വ്യക്തമാക്കി.
നിയമസഭാ തെരഞ്ഞെടുപ്പിലെ കായംകുളം മണ്ഡലത്തിലെ വോട്ട് ചോർച്ചയിലാണ് സിപിഎം നേതൃത്വത്തിനെതിരേ പ്രതിഭാ രംഗത്തെത്തിയത്. തനിക്കെതിരേ കുതന്ത്രം മെനഞ്ഞവർ പാർട്ടിയിലെ സർവസമ്മതരായ് നടക്കുന്നു. ഇത്തരക്കാർ ചവറ്റുകുട്ടയിൽ ആകുന്ന കാലം വിദൂരമല്ലെന്ന് പ്രതിഭ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചിരുന്നു.
കായംകുളത്തെ ചിലർക്കെങ്കിലും താൻ അപ്രിയയായ സ്ഥാനാർഥിയായിരുന്നു. എന്നാൽ താഴെത്തട്ടിലുള്ള സാധാരണ സഖാക്കളും ജനങ്ങളും കൂടെ നിന്നതിനാൽ അഭിമാനകരമായി ജയിക്കാൻ കഴിഞ്ഞു.
തന്നെ തോൽപ്പിക്കാൻ മുന്നിൽനിന്ന് നയിച്ച പ്രാദേശിക മാധ്യമ പ്രവർത്തകൻ പാർട്ടി ഏരിയ കമ്മിറ്റി തീരുമാനപ്രകാരം ഹോസ്പിറ്റൽ മാനേജ്മെന്റ് കമ്മിറ്റിയിൽ വന്നതും ദുരൂഹമാണെന്ന് പ്രതിഭ പറഞ്ഞു.