കൊച്ചി: പോക്സോ കേസിൽ ഫോര്‍ട്ടു കൊച്ചിയിലെ നമ്പര്‍ 18 ഹോട്ടലുടമ റോയി വയലാട്ടിന്റെയും കൂട്ടാളികളുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി വ്യാഴാഴ്ചത്തേക്ക് മാറ്റിവച്ചു. പോക്സോ കേസ് നിലനിൽക്കില്ലെന്നും എഫ്ഐആർ രജിസ്റ്റർ ചെയ്ത നടപടി റദ്ദാക്കണമെന്നുമാണ് റോയി കോടതിയിൽ ആവശ്യപ്പെട്ടത്.
ജാമ്യാപേക്ഷ തള്ളിയാല്‍ ഉടന്‍ അറസ്റ്റു ചെയ്യാനായിരുന്നു അന്വേഷണ സംഘത്തിന്റെ നീക്കം. അന്വേഷണവുമായി റോയി സഹകരിക്കുന്നില്ലെന്ന് കഴിഞ്ഞ ദിവസം പ്രോസിക്യൂഷന് കോടതിയെ അറിയിച്ചിരുന്നു. അതിനാല്‍ പ്രതികളെ കസ്റ്റഡിയില്‍ വേണമെന്നായിരുന്നു പ്രോസിക്യൂഷന്റെ ആവശ്യം.
രണ്ടാം പ്രതി സൈജു തങ്കച്ചനെ അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. ഇയാളില്‍നിന്ന് നിര്‍ണായകമായ പല വിവരങ്ങളും ലഭിച്ചതായാണ് സൂചന. മൂന്നാം പ്രതിയായ കോഴിക്കോട് സ്വദേശി അഞ്ജലി ഇപ്പോഴും ഒളിവിലാണ്. ഇവരെ കണ്ടെത്താനായി പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അതേസമയം സിസിടിവി ദൃശ്യങ്ങള്‍ അടക്കമുള്ള തെളിവുകള്‍ അന്വേഷണ സംഘം ശേഖരിച്ചതായാണ് അറിയുന്നത്. പരാതിക്കാരിയെ പ്രതികള്‍ കൊണ്ടുപോയി എന്നു പറയുന്ന സ്ഥലങ്ങളില്‍ നിന്നുള്ള വിവരങ്ങളും അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്.
2021 ഒക്ടോബര്‍ 20-ന് റോയി വയലാട്ടിന്റെ ഉടമസ്ഥതയിലുളള നമ്പര്‍ 18 ഹോട്ടലിലെത്തിയ യുവതിയെയും മകളെയും ലൈംഗികാമായി ദുരുപയോഗം ചെയ്തുവെന്നാണ് കേസ്. റോയി പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ രണ്ടാംപ്രതി സൈജു തങ്കച്ചനും മൂന്നാം പ്രതി അഞ്ജലിയും മൊബൈലില്‍ പകര്‍ത്തിയെന്നും പരാതിയിലുണ്ട്.
കോഴിക്കോട് സ്വദേശിയായ യുവതിയും ഇവരുടെ 17 വയസുകാരി മകളുമാണ് പരാതിക്കാർ. പരാതിയുടെ അടിസ്ഥാനത്തില്‍ ഫോര്‍ട്ടുകൊച്ചി പോലീസ് മൂന്നുപേര്‍ക്കുമെതിരെ പോക്സോ കേസ് രജിസ്റ്റര്‍ ചെയ്യുകയുണ്ടായി.
ജാമ്യാപേക്ഷ തള്ളിയാല്‍ ഉടന്‍ അറസ്റ്റു ചെയ്യാനായിരുന്നു അന്വേഷണ സംഘത്തിന്റെ നീക്കം. അന്വേഷണവുമായി റോയി സഹകരിക്കുന്നില്ലെന്ന് കഴിഞ്ഞ ദിവസം പ്രോസിക്യൂഷന് കോടതിയെ അറിയിച്ചിരുന്നു. അതിനാല്‍ പ്രതികളെ കസ്റ്റഡിയില്‍ വേണമെന്നായിരുന്നു പ്രോസിക്യൂഷന്റെ ആവശ്യം.
രണ്ടാം പ്രതി സൈജു തങ്കച്ചനെ അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. ഇയാളില്‍നിന്ന് നിര്‍ണായകമായ പല വിവരങ്ങളും ലഭിച്ചതായാണ് സൂചന. മൂന്നാം പ്രതിയായ കോഴിക്കോട് സ്വദേശി അഞ്ജലി ഇപ്പോഴും ഒളിവിലാണ്. ഇവരെ കണ്ടെത്താനായി പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അതേസമയം സിസിടിവി ദൃശ്യങ്ങള്‍ അടക്കമുള്ള തെളിവുകള്‍ അന്വേഷണ സംഘം ശേഖരിച്ചതായാണ് അറിയുന്നത്. പരാതിക്കാരിയെ പ്രതികള്‍ കൊണ്ടുപോയി എന്നു പറയുന്ന സ്ഥലങ്ങളില്‍ നിന്നുള്ള വിവരങ്ങളും അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്.
2021 ഒക്ടോബര്‍ 20-ന് റോയി വയലാട്ടിന്റെ ഉടമസ്ഥതയിലുളള നമ്പര്‍ 18 ഹോട്ടലിലെത്തിയ യുവതിയെയും മകളെയും ലൈംഗികാമായി ദുരുപയോഗം ചെയ്തുവെന്നാണ് കേസ്. റോയി പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ രണ്ടാംപ്രതി സൈജു തങ്കച്ചനും മൂന്നാം പ്രതി അഞ്ജലിയും മൊബൈലില്‍ പകര്‍ത്തിയെന്നും പരാതിയിലുണ്ട്.
കോഴിക്കോട് സ്വദേശിയായ യുവതിയും ഇവരുടെ 17 വയസുകാരി മകളുമാണ് പരാതിക്കാർ. പരാതിയുടെ അടിസ്ഥാനത്തില്‍ ഫോര്‍ട്ടുകൊച്ചി പോലീസ് മൂന്നുപേര്‍ക്കുമെതിരെ പോക്സോ കേസ് രജിസ്റ്റര്‍ ചെയ്യുകയുണ്ടായി.