തിരുവനന്തപുരം: ലോകായുക്ത ജസ്റ്റീസ് സിറിയക് ജോസഫിനെതിരെ കെ.ടി ജലീൽ എംഎൽഎ. ന്യായാധിപൻ എന്ന നിലയിൽ സിറിയക് ജോസഫ് അധികാര ദുർവിനയോഗം നടത്തിയെന്ന് ജലീൽ ആരോപിച്ചു. അഭയകേസിൽ ബന്ധുവായ പ്രതിയെ രക്ഷിക്കാൻ ഇടപെട്ടെന്ന് വെളിപ്പെടുത്തലുണ്ട്.
പ്രതികളുടെ നാർക്കോ പരിശോധന നടത്തിയ ലാബിൽ സിറിയക് ജോസഫ് സന്ദർശിച്ചു. ലാബ് അസിസ്റ്റന്റിന്റെ മൊഴിയുണ്ട്. ഒന്നുകിൽ രാജിവയ്ക്കുക, അല്ലെങ്കിൽ തനിക്കെതിരെ നിയമനടപടി സ്വീകരിക്കാനും ജലീൽ സിറയക് ജോസഫിനെ വെല്ലുവിളിച്ചു. 13 വർഷത്തെ മൗനം വെടിയണം. മൗനംകൊണ്ട് ഓട്ട അടയ്ക്കരുതെന്നും ജലീൽ പറഞ്ഞു.
പ്രതികളുടെ നാർക്കോ പരിശോധന നടത്തിയ ലാബിൽ സിറിയക് ജോസഫ് സന്ദർശിച്ചു. ലാബ് അസിസ്റ്റന്റിന്റെ മൊഴിയുണ്ട്. ഒന്നുകിൽ രാജിവയ്ക്കുക, അല്ലെങ്കിൽ തനിക്കെതിരെ നിയമനടപടി സ്വീകരിക്കാനും ജലീൽ സിറയക് ജോസഫിനെ വെല്ലുവിളിച്ചു. 13 വർഷത്തെ മൗനം വെടിയണം. മൗനംകൊണ്ട് ഓട്ട അടയ്ക്കരുതെന്നും ജലീൽ പറഞ്ഞു.