കൊച്ചി: കാക്കനാട്ട് മൂന്നു വയസുകാരിക്ക് ഗുരുതര പരിക്കേറ്റ സംഭവത്തില്‍ വിശദമായ അന്വേഷണം വേണമെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ സി.എച്ച്. നാഗരാജു. കുട്ടിയുടെ മൊഴിയെടുക്കും അമ്മയുടെ മൊഴി പൂര്‍ണമായും വിശ്വസനീയമല്ലെന്നും നാഗരാജു പറഞ്ഞു.
അതേസമയം, ഗുരുതരാവസ്ഥയില്‍ കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയുടെ ആരോഗ്യനില ഗുരുതരമായി തന്നെ തുടരുകയാണ്. കുഞ്ഞിന്റെ ചികിത്സ വൈകിപ്പിച്ചതിന് അമ്മയ്ക്കെതിരെ കേസുണ്ട്.
കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന് പിന്നാലെ ഇവര്‍ക്കൊപ്പം ഫ്ളറ്റില്‍ താമസിച്ചിരുന്നയാളും കുട്ടിയുടെ അമ്മയുടെ സഹോദരിയും കാറില്‍ രക്ഷപെട്ടിരുന്നു. സൈബര്‍ പോലീസ് ഉദ്യോഗസ്ഥന് എന്ന വ്യാജേനയാണ് ഇയാള്‍ ഫ്ളാറ്റ് വാടകയ്ക്ക് എടുത്തത്.
ഗുരുതര പരിക്കേറ്റ നിലയിൽ തിങ്കളാഴ്ചയാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. കുട്ടിയുടെ ശരീരത്തില്‍ പൊള്ളലേറ്റ പാടുണ്ട്. കൈകള്‍ ഒടിഞ്ഞ നിലയിലാണ്. കളിക്കുന്നതിനിടെ വീണ് പരിക്കേറ്റതെന്നാണ് കുട്ടിയുടെ അമ്മ നല്കിയ മൊഴി.
അതേസമയം, ഗുരുതരാവസ്ഥയില്‍ കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയുടെ ആരോഗ്യനില ഗുരുതരമായി തന്നെ തുടരുകയാണ്. കുഞ്ഞിന്റെ ചികിത്സ വൈകിപ്പിച്ചതിന് അമ്മയ്ക്കെതിരെ കേസുണ്ട്.
കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന് പിന്നാലെ ഇവര്‍ക്കൊപ്പം ഫ്ളറ്റില്‍ താമസിച്ചിരുന്നയാളും കുട്ടിയുടെ അമ്മയുടെ സഹോദരിയും കാറില്‍ രക്ഷപെട്ടിരുന്നു. സൈബര്‍ പോലീസ് ഉദ്യോഗസ്ഥന് എന്ന വ്യാജേനയാണ് ഇയാള്‍ ഫ്ളാറ്റ് വാടകയ്ക്ക് എടുത്തത്.
ഗുരുതര പരിക്കേറ്റ നിലയിൽ തിങ്കളാഴ്ചയാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. കുട്ടിയുടെ ശരീരത്തില്‍ പൊള്ളലേറ്റ പാടുണ്ട്. കൈകള്‍ ഒടിഞ്ഞ നിലയിലാണ്. കളിക്കുന്നതിനിടെ വീണ് പരിക്കേറ്റതെന്നാണ് കുട്ടിയുടെ അമ്മ നല്കിയ മൊഴി.