തിരുവനന്തപുരം: ലോകായുക്ത നിയമ ഭേദഗതിക്കായി ഓർഡിനൻസ് കൊണ്ടുവന്നതിനെതിരേ പ്രതിപക്ഷം നിയമസഭയിൽ അടിയന്തര പ്രമേയത്തിനു നോട്ടീസ് നൽകി. അഴിമതി വിരുദ്ധ സംവിധാനം ദുർബലപ്പെടുത്താനുള്ള നീക്കമാണെന്നു അടിയന്തര പ്രമേയത്തിനു നോട്ടീസ് നൽകിയ സണ്ണി ജോസഫ് എംഎൽഎ കുറ്റപ്പെടുത്തി.
എന്നാൽ, ഗവർണർ ഒപ്പിട്ട ഓർഡിനൻസിനെതിരേ അടിയന്തര പ്രമേയം അനുവദിക്കാനാകില്ലെന്നായിരുന്നു സർക്കാർ നിലപാടെടുത്തത്. ഗവർണർ ഒപ്പിട്ട ഓർഡിനൻസിനെ ചോദ്യം ചെയ്യുന്നത് തെറ്റായ കീഴ്വഴക്കമാണെന്നു നിയമമന്ത്രി പി. രാജീവ് മറുപടി നൽകി.
ലോകായുക്ത നിയമത്തിലെ 14-ാം വകുപ്പ് വിചിത്രമാണ്. രാജ്യത്ത് ഒരിടത്തും ഇല്ലാത്ത നിയമമായിരുന്നു ഇതെന്നും അതിനാലാണ് ഭേദഗതി കൊണ്ടുവന്നതെന്നും മന്ത്രി വിശദമാക്കി.
നിരാകരണ പ്രമേയം കൊണ്ടുവരുന്നതാണ് ശരിയായ നടപടിയെന്ന് സ്പീക്കർ എം.ബി. രാജേഷ് പറഞ്ഞു. അതേസമയം, എല്ലാ മേഖലയിലും അടിമുടി അഴിമ തിയാണെന്നു കുറ്റപ്പെടുത്തിയ പ്രതിപക്ഷം, അഴിമതി കേസുകളിൽ നിന്നു രക്ഷപെടാനാണ് തിടുക്കത്തിൽ ഓർഡിനൻസ് കൊണ്ടുവന്നതെന്നും ആരോപിച്ചു.
എന്നാൽ, ഗവർണർ ഒപ്പിട്ട ഓർഡിനൻസിനെതിരേ അടിയന്തര പ്രമേയം അനുവദിക്കാനാകില്ലെന്നായിരുന്നു സർക്കാർ നിലപാടെടുത്തത്. ഗവർണർ ഒപ്പിട്ട ഓർഡിനൻസിനെ ചോദ്യം ചെയ്യുന്നത് തെറ്റായ കീഴ്വഴക്കമാണെന്നു നിയമമന്ത്രി പി. രാജീവ് മറുപടി നൽകി.
ലോകായുക്ത നിയമത്തിലെ 14-ാം വകുപ്പ് വിചിത്രമാണ്. രാജ്യത്ത് ഒരിടത്തും ഇല്ലാത്ത നിയമമായിരുന്നു ഇതെന്നും അതിനാലാണ് ഭേദഗതി കൊണ്ടുവന്നതെന്നും മന്ത്രി വിശദമാക്കി.
നിരാകരണ പ്രമേയം കൊണ്ടുവരുന്നതാണ് ശരിയായ നടപടിയെന്ന് സ്പീക്കർ എം.ബി. രാജേഷ് പറഞ്ഞു. അതേസമയം, എല്ലാ മേഖലയിലും അടിമുടി അഴിമ തിയാണെന്നു കുറ്റപ്പെടുത്തിയ പ്രതിപക്ഷം, അഴിമതി കേസുകളിൽ നിന്നു രക്ഷപെടാനാണ് തിടുക്കത്തിൽ ഓർഡിനൻസ് കൊണ്ടുവന്നതെന്നും ആരോപിച്ചു.