തിരുവനന്തപുരം: മുൻ ഡിജിപി ആർ.ശ്രീലേഖയുടെ പരാമർശങ്ങൾക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. അവർ സർവീസിലിരുന്നപ്പോൾ ഒരു പരാതിയും പറഞ്ഞിട്ടില്ല. എന്താണ് സംഭവിച്ചതെന്ന് പറയേണ്ടത് ശ്രീലേഖയാണെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു.
ശ്രീലേഖയുടെ ആഗ്രഹങ്ങൾ പറഞ്ഞതിൽ തെറ്റില്ല. ഏതൊരു ഐപിഎസ് ഓഫീസർക്കും ഉണ്ടാകാവുന്ന ആഗ്രഹമാണ് അവർ വെളിപ്പെടുത്തിയത്. അത് സ്വഭാവികം. എന്നാൽ സർക്കാരിൽ നിന്നും തെറ്റായ സമീപനം ഉണ്ടായതായി അവർ പറഞ്ഞിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
തന്റെ സർവീസ് കാലഘട്ടങ്ങളിൽ തനിക്ക് സഹപ്രവർത്തകരിൽ നിന്നും വലിയ ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നിട്ടുണ്ടെന്ന് ശ്രീലേഖ വെളിപ്പെടുത്തിയിരുന്നു. ഇക്കാര്യം തിരുവഞ്ചൂർ രാധാകൃഷ്ണനാണ് സഭയിൽ ഉന്നയിച്ചത്.
ശ്രീലേഖയുടെ ആഗ്രഹങ്ങൾ പറഞ്ഞതിൽ തെറ്റില്ല. ഏതൊരു ഐപിഎസ് ഓഫീസർക്കും ഉണ്ടാകാവുന്ന ആഗ്രഹമാണ് അവർ വെളിപ്പെടുത്തിയത്. അത് സ്വഭാവികം. എന്നാൽ സർക്കാരിൽ നിന്നും തെറ്റായ സമീപനം ഉണ്ടായതായി അവർ പറഞ്ഞിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
തന്റെ സർവീസ് കാലഘട്ടങ്ങളിൽ തനിക്ക് സഹപ്രവർത്തകരിൽ നിന്നും വലിയ ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നിട്ടുണ്ടെന്ന് ശ്രീലേഖ വെളിപ്പെടുത്തിയിരുന്നു. ഇക്കാര്യം തിരുവഞ്ചൂർ രാധാകൃഷ്ണനാണ് സഭയിൽ ഉന്നയിച്ചത്.