ന്യൂഡൽഹി: പെഗാസസ് ഫോണ് ചോർത്തലിൽ ജസ്റ്റീസ് ആർ.വി. രവീന്ദ്രൻ അധ്യക്ഷനായ സമിതി സുപ്രീം കോടതിയിൽ ഇടക്കാല റിപ്പോർട്ട് നൽകി. മുദ്ര വച്ച കവറിൽ സുപ്രീം കോടതിക്ക് റിപ്പോർട്ട് കൈമാറിയത്. സുപ്രീംകോടതിയാണ് സമിതിയെ നിയോഗിച്ചത്.
രാഷ്ട്രീയക്കാർ, മാധ്യമപ്രവർത്തകർ, ജഡ്ജിമാർ, സർക്കാർ ഉദ്യോഗസ്ഥർ തുടങ്ങിയവരുടെ ഫോണുകൾ ഇസ്രയേലി ചാരസോഫ്വെയറായ പെഗാസസ് ഉപയോഗിച്ച് ചോർത്തിയെന്ന ആരോപണത്തിലാണ് അന്വേഷണം.
മാധ്യമ പ്രവർത്തകർ ഉൾപ്പെടെയുള്ളവരുമായി സമിതി ചർച്ച നടത്തിയിരുന്നു. ചിലരുടെ ഫോണുകൾ പരിശോധിക്കുകയും ചെയ്തു. അന്വേഷണം പൂർത്തിയാക്കാൻ സമിതി സുപ്രീംകോടതിയോട് കൂടുതൽ സമയവും തേടിയിട്ടുണ്ട്. ബുധനാഴ്ച സുപ്രീംകോടതി കേസ് പരിഗണിക്കുമെന്നാണ് റിപ്പോർട്ട്.
രാഷ്ട്രീയക്കാർ, മാധ്യമപ്രവർത്തകർ, ജഡ്ജിമാർ, സർക്കാർ ഉദ്യോഗസ്ഥർ തുടങ്ങിയവരുടെ ഫോണുകൾ ഇസ്രയേലി ചാരസോഫ്വെയറായ പെഗാസസ് ഉപയോഗിച്ച് ചോർത്തിയെന്ന ആരോപണത്തിലാണ് അന്വേഷണം.
മാധ്യമ പ്രവർത്തകർ ഉൾപ്പെടെയുള്ളവരുമായി സമിതി ചർച്ച നടത്തിയിരുന്നു. ചിലരുടെ ഫോണുകൾ പരിശോധിക്കുകയും ചെയ്തു. അന്വേഷണം പൂർത്തിയാക്കാൻ സമിതി സുപ്രീംകോടതിയോട് കൂടുതൽ സമയവും തേടിയിട്ടുണ്ട്. ബുധനാഴ്ച സുപ്രീംകോടതി കേസ് പരിഗണിക്കുമെന്നാണ് റിപ്പോർട്ട്.