കണ്ണൂർ: സിപിഎം പ്രവർത്തകൻ ഹരിദാസിനെ കൊലപ്പെടുത്തിയ അക്രമിസംഘത്തിൽ അഞ്ച് പേരുണ്ടായിരുന്നതായി സഹോദരൻ സുരേന്ദ്രൻ. വീട്ടുമുറ്റത്ത് വച്ചാണ് കൊല നടന്നത്. കണ്ടാൽ അറിയാവുന്ന ആർഎസ്എസ്- ബിജെപി പ്രവർത്തകരാണ് കൊലനടത്തിയത്. ബഹളം കേട്ടെത്തിയപ്പോൾ ആക്രമികൾ ആയുധം വീശി രക്ഷപ്പെട്ടുവെന്നും സുരേന്ദ്രൻ പറഞ്ഞു.
അതേസമയം, ഹരിദാസിന്റെ കൊലപാതകം ബിജെപി-ആര്‍എസ്എസ് നേതൃത്വത്തിന്റെ അറിവോടെയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പറഞ്ഞു. ആർഎസ്എസ് - ബിജെപി കാപാലികർ അഭയ കേന്ദ്രമായ വീട്ടകങ്ങളിൽ കയറിയും കൊലപാതകം നടത്തുമെന്നാണ് പ്രഖ്യാപിക്കുന്നത്. ജനങ്ങളുടെ സുരക്ഷിതത്വവും സമാധാനവും ഇല്ലാതാക്കുവാനുള്ള നിർദേശമാണ് ക്രിമിനലുകൾ നടപ്പിലാക്കുന്നതെന്നു കോടിയേരി കുറ്റപ്പെടുത്തി.
കൊലപാതകത്തിന് പിന്നിലുള്ള ഗൂഡാലോചനയിൽ പങ്കാളികളായവരെയെല്ലാം കണ്ടെത്തണം. അരുംകൊല നടത്തിയ പ്രതികൾക്കെതിരെ കർശന നടപടി ഉണ്ടാവണമെന്നും ഫേസ്ബുക്ക് കുറിപ്പിലൂടെ കോടിയേരി ആവശ്യപ്പെട്ടു.
അതേസമയം, ഹരിദാസിന്റെ കൊലപാതകം ബിജെപി-ആര്‍എസ്എസ് നേതൃത്വത്തിന്റെ അറിവോടെയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പറഞ്ഞു. ആർഎസ്എസ് - ബിജെപി കാപാലികർ അഭയ കേന്ദ്രമായ വീട്ടകങ്ങളിൽ കയറിയും കൊലപാതകം നടത്തുമെന്നാണ് പ്രഖ്യാപിക്കുന്നത്. ജനങ്ങളുടെ സുരക്ഷിതത്വവും സമാധാനവും ഇല്ലാതാക്കുവാനുള്ള നിർദേശമാണ് ക്രിമിനലുകൾ നടപ്പിലാക്കുന്നതെന്നു കോടിയേരി കുറ്റപ്പെടുത്തി.
കൊലപാതകത്തിന് പിന്നിലുള്ള ഗൂഡാലോചനയിൽ പങ്കാളികളായവരെയെല്ലാം കണ്ടെത്തണം. അരുംകൊല നടത്തിയ പ്രതികൾക്കെതിരെ കർശന നടപടി ഉണ്ടാവണമെന്നും ഫേസ്ബുക്ക് കുറിപ്പിലൂടെ കോടിയേരി ആവശ്യപ്പെട്ടു.