+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

"നമുക്ക് യുദ്ധം വേണ്ട': ബൈഡൻ- പുടിൻ ചർച്ചയ്ക്ക് തത്വത്തിൽ ധാരണ; വഴിയൊരുക്കിയത് ഫ്രാൻസ്

വാഷിംഗ്ടൺ ഡിസി: യുക്രെയ്ൻ സംഘർഷം ലഘുകരിക്കാൻ യുഎസ് പ്രസിഡന്‍റ് ജോ ബൈഡനും റഷ്യൻ പ്രസിഡന്‍റ് വ്ളാഡിമിർ പുടിനും തമ്മിൽ നയതന്ത്ര ഉച്ചകോടിക്ക് തത്വത്തിൽ ധാരണ.
വാഷിംഗ്ടൺ ഡിസി: യുക്രെയ്ൻ സംഘർഷം ലഘുകരിക്കാൻ യുഎസ് പ്രസിഡന്‍റ് ജോ ബൈഡനും റഷ്യൻ പ്രസിഡന്‍റ് വ്ളാഡിമിർ പുടിനും തമ്മിൽ നയതന്ത്ര ഉച്ചകോടിക്ക് തത്വത്തിൽ ധാരണ. ഫ്രാൻസ് മുൻകൈയെടുത്താണ് ചർച്ചയ്ക്ക് ധാരണയുണ്ടാക്കിയത്.

റഷ്യയെയും യുക്രെയ്നെയും യുദ്ധത്തിന്‍റെ വക്കിൽ നിന്ന് പിന്തിരിപ്പിക്കുന്നതിനുള്ള സമാധാന പരിഹാരത്തിന് ചർച്ച പ്രതീക്ഷ നൽകുമെന്ന് ഫ്രാൻസ് അറിയിച്ചു.

അതേസമയം, റഷ്യ യുക്രെയ്നിൽ കടന്നു കയറിയില്ലെങ്കിൽ മാത്രം ചർച്ചയ്ക്ക് തയാറെന്നാണ് യുഎസ് അറിയിച്ചിരിക്കുന്നത്. റഷ്യ യുദ്ധം തെരഞ്ഞെടുത്താൽ കടുത്ത പ്രത്യാഘാതമുണ്ടാകും. യുദ്ധത്തിനുള്ള മുന്നൊരുക്കം റഷ്യ തുടരുകയാണെന്നും യുഎസ് ആരോപിച്ചു.

അതേസമയം, ചർച്ചയുമായി ബന്ധപ്പെട്ട് ക്രെംനിലിൻനിന്ന് സ്ഥിരീകരണമൊന്നും ഉണ്ടായിട്ടില്ല. റഷ്യൻ വിമതർ കിഴക്കൻ യുക്രെയ്നിൽ നടത്തുന്ന ശക്തമായ മിസൈൽ ആക്രമണം രണ്ടാം ദിവസവും തുടരുന്നതിനിടെ, യുക്രെയ്ൻ അതിർത്തിയിലെ സൈനികാഭ്യാസവും റഷ്യ വർധിപ്പിച്ചിട്ടുണ്ട്.
More in Latest News :