നിയാമേ: പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ നൈജറിൽ നൈജീരിയൻ സൈന്യം നടത്തിയ വ്യോമാക്രമണത്തിൽ ഏഴു കുട്ടികൾ മരിച്ചു. കൊള്ളക്കാരെ ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തിലാണ് കുട്ടികൾ കൊല്ലപ്പെട്ടതെന്ന് നൈജറിലെ മാറാഡി മേഖല ഗവർണർ അറിയിച്ചു. ആക്രമണത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റു.
നച്ചാഡെ ഗ്രാമത്തിലാണ് വ്യോമാക്രമണം നടന്നതെന്ന് ഗവർണർ ചൈബൗ അബൂബക്കർ സ്റ്റേറ്റ് മീഡിയയോട് പറഞ്ഞു. കുട്ടികൾ കളിക്കുന്നതിനിടെയാണ് ആക്രമണമുണ്ടായത്. നാല് പേർ തൽക്ഷണം മരിച്ചു. മൂന്ന് പേർ ആശുപത്രിയിലേക്കുള്ള യാത്രാമധ്യേയാണ് മരിച്ചതെന്നും ഗവർണർ അറിയിച്ചു.
സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി നൈജീരിയൻ അധികൃതർ അറിയിച്ചു.
നച്ചാഡെ ഗ്രാമത്തിലാണ് വ്യോമാക്രമണം നടന്നതെന്ന് ഗവർണർ ചൈബൗ അബൂബക്കർ സ്റ്റേറ്റ് മീഡിയയോട് പറഞ്ഞു. കുട്ടികൾ കളിക്കുന്നതിനിടെയാണ് ആക്രമണമുണ്ടായത്. നാല് പേർ തൽക്ഷണം മരിച്ചു. മൂന്ന് പേർ ആശുപത്രിയിലേക്കുള്ള യാത്രാമധ്യേയാണ് മരിച്ചതെന്നും ഗവർണർ അറിയിച്ചു.
സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി നൈജീരിയൻ അധികൃതർ അറിയിച്ചു.