കോൽക്കത്ത: ഇന്ത്യയ്ക്കെതിരായ അവസാന ട്വന്റി-20യിൽ വെസ്റ്റ് ഇൻഡീസിന് 185 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 184 റണ്‍സെടുത്തു.
സൂര്യകുമാർ യാദവിന്റെ അർധ സെഞ്ചുറിയുടെ മികവിലാണ് ഇന്ത്യ ഭേദപ്പെട്ട നിലയിലെത്തിയത്. അവസാന ഓവറുകൾ വെടിക്കെട്ട് തീർത്ത സൂര്യകുമാർ 31 പന്തിൽ ഏഴ് സിക്സും ഒരു ഫോറും ഉൾപ്പെടെ 65 റണ്‍സാണ് അടിച്ചു കൂട്ടിയത്.
സൂര്യകുമാറിനൊപ്പം വെങ്കിടേഷ് അയ്യരും അവസാന ഓവറുകളിൽ കത്തിക്കയറി. 19 പന്ത് നേരിട്ട വെങ്കിടേഷ് രണ്ട് സിക്സും നാല് ഫോറും ഉൾപ്പെടെ 35 റണ്‍സെടുത്ത് പുറത്താകാതെ നിന്നു.
ഓപ്പണറായി ഇറങ്ങിയ ഋതുരാജ് ഗെയ്ക് വാദും (4) നാലാമനായി ഇറങ്ങിയ നായകൻ രോഹിത് ശർമയും (7) ആരാധകരെ നിരാശരാക്കി. ഇഷാൻ കിഷൻ 34 റണ്‍സും ശ്രേയസ് അയ്യർ 25 റണ്‍സും നേടി.
സൂര്യകുമാർ യാദവിന്റെ അർധ സെഞ്ചുറിയുടെ മികവിലാണ് ഇന്ത്യ ഭേദപ്പെട്ട നിലയിലെത്തിയത്. അവസാന ഓവറുകൾ വെടിക്കെട്ട് തീർത്ത സൂര്യകുമാർ 31 പന്തിൽ ഏഴ് സിക്സും ഒരു ഫോറും ഉൾപ്പെടെ 65 റണ്‍സാണ് അടിച്ചു കൂട്ടിയത്.
സൂര്യകുമാറിനൊപ്പം വെങ്കിടേഷ് അയ്യരും അവസാന ഓവറുകളിൽ കത്തിക്കയറി. 19 പന്ത് നേരിട്ട വെങ്കിടേഷ് രണ്ട് സിക്സും നാല് ഫോറും ഉൾപ്പെടെ 35 റണ്‍സെടുത്ത് പുറത്താകാതെ നിന്നു.
ഓപ്പണറായി ഇറങ്ങിയ ഋതുരാജ് ഗെയ്ക് വാദും (4) നാലാമനായി ഇറങ്ങിയ നായകൻ രോഹിത് ശർമയും (7) ആരാധകരെ നിരാശരാക്കി. ഇഷാൻ കിഷൻ 34 റണ്‍സും ശ്രേയസ് അയ്യർ 25 റണ്‍സും നേടി.