മലപ്പുറം: മുസ്ലിം ലീഗ് നേതാവും എംഎൽഎയുമായ പി.കെ.കുഞ്ഞാലിക്കുട്ടിയുമായി കൂ്ടിക്കാഴ്ച നടത്തിയെന്ന വാർത്തകൾ തള്ളാതെ കെ.ടി.ജലീൽ എംഎൽഎ. രാഷ്ട്രീയ നിലപാടുകൾ വേറെ, സൗഹൃദം വേറെ. പൊതുരംഗത്തുള്ളവർ പരസ്പരം കാണുന്നതിലും സംസാരിക്കുന്നതിലും അസ്വാഭാവികമായി ഒന്നുമില്ലെന്നും ജലീൽ ഫേസ്ബുക്കിൽ കുറിച്ചു.
ഇടതുപക്ഷ രാഷ്ട്രീയത്തിന് കരുത്തുപകരുകയാണ് സമകാലിക സാഹചര്യത്തിൽ ചിന്തിക്കുന്നവരുടെ ധർമം. ഭൂരിപക്ഷ വർഗീയത തിമർത്താടുമ്പോൾ മതേതരവാദികൾക്കും ന്യൂനപക്ഷ വിഭാഗങ്ങൾക്കും വിശ്വസിച്ച് അണിനിരക്കാവുന്ന പക്ഷം ഇടതുപക്ഷമാണ്.
മർദ്ദിത ന്യൂനപക്ഷ സമുദായങ്ങളും അധസ്ഥിത പിന്നോക്ക വിഭാഗങ്ങളും ഈ യാഥാർഥ്യം മനസിലാക്കി ഒറ്റക്കും കൂട്ടായും ശരിയായ ദിശയിലേക്ക് വരുന്നുണ്ട്. ഭാവിയിൽ അത് ശക്തിപ്പെടുകയും പൂർണത പ്രാപിക്കുകയും ചെയ്യും.
അന്ന് ഫാസിസ്റ്റുകൾ മാത്രം ഒരു ചേരിയിലും ഫാസിസ്റ്റ് വിരുദ്ധരെല്ലാം മറുചേരിയിലുമായി അണിനിരക്കും. അധികം വൈകാതെ അതു സംഭവിക്കുക തന്നെ ചെയ്യും. അങ്ങിനെ കേരളം ഇന്ത്യക്ക് വഴികാട്ടുമെന്നും ജലീൽ വ്യക്തമാക്കി.
കഴിഞ്ഞ ദിവസമാണ് കുഞ്ഞാലിക്കുട്ടി-ജലീൽ കൂടിക്കാഴ്ച നടന്നുവെന്ന് വാർത്തകൾ പുറത്തുവന്നത്. കുറ്റിപ്പുറത്തെ വ്യവസായിയുടെ വീട്ടിലായിരുന്നു രഹസ്യ കൂടിക്കാഴ്ച. അടച്ചിട്ട മുറിയിൽ നടന്ന ഒരു മണിക്കൂറോളം നീണ്ട കൂടിക്കാഴ്ചയിൽ തനിക്കെതിരായ അഴിമതി ആരോപണങ്ങളിൽ നിന്നും പിന്മാറണമെന്ന് കുഞ്ഞാലിക്കുട്ടി ജലീലിനോട് അഭ്യർഥിച്ചു. പിന്നീട് തിരുവനന്തപുരത്തും ഇരുവരും തമ്മിൽ കണ്ടുവെന്നാണ് വിവരം.
എആർ നഗർ സഹകരണ ബാങ്കിനെ മറയാക്കി കുഞ്ഞാലിക്കുട്ടി 300 കോടിയുടെ കള്ളപ്പണം വെളിപ്പിച്ചുവെന്നും ഇതേക്കുറിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കണമെന്നും ജലീൽ നേരത്തെ ആരോപിച്ചിരുന്നു. എന്നാൽ ആരോപണം സിപിഎം ഏറ്റെടുത്തിരുന്നില്ല.
ഇടതുപക്ഷ രാഷ്ട്രീയത്തിന് കരുത്തുപകരുകയാണ് സമകാലിക സാഹചര്യത്തിൽ ചിന്തിക്കുന്നവരുടെ ധർമം. ഭൂരിപക്ഷ വർഗീയത തിമർത്താടുമ്പോൾ മതേതരവാദികൾക്കും ന്യൂനപക്ഷ വിഭാഗങ്ങൾക്കും വിശ്വസിച്ച് അണിനിരക്കാവുന്ന പക്ഷം ഇടതുപക്ഷമാണ്.
മർദ്ദിത ന്യൂനപക്ഷ സമുദായങ്ങളും അധസ്ഥിത പിന്നോക്ക വിഭാഗങ്ങളും ഈ യാഥാർഥ്യം മനസിലാക്കി ഒറ്റക്കും കൂട്ടായും ശരിയായ ദിശയിലേക്ക് വരുന്നുണ്ട്. ഭാവിയിൽ അത് ശക്തിപ്പെടുകയും പൂർണത പ്രാപിക്കുകയും ചെയ്യും.
അന്ന് ഫാസിസ്റ്റുകൾ മാത്രം ഒരു ചേരിയിലും ഫാസിസ്റ്റ് വിരുദ്ധരെല്ലാം മറുചേരിയിലുമായി അണിനിരക്കും. അധികം വൈകാതെ അതു സംഭവിക്കുക തന്നെ ചെയ്യും. അങ്ങിനെ കേരളം ഇന്ത്യക്ക് വഴികാട്ടുമെന്നും ജലീൽ വ്യക്തമാക്കി.
കഴിഞ്ഞ ദിവസമാണ് കുഞ്ഞാലിക്കുട്ടി-ജലീൽ കൂടിക്കാഴ്ച നടന്നുവെന്ന് വാർത്തകൾ പുറത്തുവന്നത്. കുറ്റിപ്പുറത്തെ വ്യവസായിയുടെ വീട്ടിലായിരുന്നു രഹസ്യ കൂടിക്കാഴ്ച. അടച്ചിട്ട മുറിയിൽ നടന്ന ഒരു മണിക്കൂറോളം നീണ്ട കൂടിക്കാഴ്ചയിൽ തനിക്കെതിരായ അഴിമതി ആരോപണങ്ങളിൽ നിന്നും പിന്മാറണമെന്ന് കുഞ്ഞാലിക്കുട്ടി ജലീലിനോട് അഭ്യർഥിച്ചു. പിന്നീട് തിരുവനന്തപുരത്തും ഇരുവരും തമ്മിൽ കണ്ടുവെന്നാണ് വിവരം.
എആർ നഗർ സഹകരണ ബാങ്കിനെ മറയാക്കി കുഞ്ഞാലിക്കുട്ടി 300 കോടിയുടെ കള്ളപ്പണം വെളിപ്പിച്ചുവെന്നും ഇതേക്കുറിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കണമെന്നും ജലീൽ നേരത്തെ ആരോപിച്ചിരുന്നു. എന്നാൽ ആരോപണം സിപിഎം ഏറ്റെടുത്തിരുന്നില്ല.