തിരുവനന്തപുരം: പേഴ്സണൽ സ്റ്റാഫ് പെൻഷൻ ഉടൻ നിർത്തുമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പെൻഷൻ വിഷയം ഗൗരവമായി എടുക്കുകയാണ്. പെൻഷൻ അവസാനിപ്പിക്കാൻ സർക്കാരിനോട് ആവശ്യപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.
പേഴ്സണൽ സ്റ്റാഫിനുള്ള പെൻഷൻ ഫയൽ വിളിപ്പിച്ചിട്ടുണ്ട്. നടപടിയെടുക്കാൻ തനിക്ക് അധികാരമുണ്ടെന്നും നടപടിക്ക് ഒരു മാസം പോലും വേണ്ടി വരില്ലെന്നും ഗവർണർ കൂട്ടിച്ചേർത്തു.
മന്ത്രിമാര്‍ക്ക് ഇരുപതിലധികം പേഴ്സണല്‍ സ്റ്റാഫുകളുണ്ട്. സ്റ്റാഫ് നിയമനത്തിന്റെ പേരിൽ പാർട്ടി കേഡർ വളർത്തുന്നുവെന്നും ഗവർണർ നേരത്തെ ആരോപിച്ചിരുന്നു.
നടക്കുന്നത് പാർട്ടി റിക്രൂട്ട്മെന്റാണ്. പെന്‍ഷനും ശമ്പളവും ഉള്‍പ്പെടെ വന്‍ സാമ്പത്തിക ബാധ്യത വരുത്തിവയ്ക്കുന്നു. രണ്ടു വര്‍ഷം കൂടുമ്പോള്‍ സ്റ്റാഫിനെ മാറ്റി നിയമിക്കുന്നു. ഈ രീതി റദ്ദാക്കണം. ഇത് നയപ്രഖ്യാപനത്തില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടു. ഈ നിലപാടില്‍ നിന്നും പിന്നോട്ടില്ല.
രാജ്ഭവനെ നിയന്ത്രിക്കാൻ സർക്കാർ ശ്രമിക്കരുത്. സർക്കാരിന് അതിന് അവകാശമില്ല. ജ്യോതിലാലിനെ മാറ്റാൻ താൻ ആവശ്യപ്പെട്ടിട്ടില്ല. രാഷ്ട്രപതിയോടു മാത്രമേ തനിക്ക് ഉത്തരം പറയേണ്ട ബാധ്യതയുള്ളുവെന്നും ഗവർണർ ആഞ്ഞടിച്ചു.
മുൻമന്ത്രി എ.കെ. ബാലനെതിരെയും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെയും ഗവർണർ കുറ്റപ്പെടുത്തി. ഉമ്മൻ ചാണ്ടിയെയും രമേശ് ചെന്നിത്തലയെയും സതീശൻ കണ്ടുപഠിക്കണമെന്നും ഗവർണർ പറഞ്ഞിരുന്നു.
പേഴ്സണൽ സ്റ്റാഫിനുള്ള പെൻഷൻ ഫയൽ വിളിപ്പിച്ചിട്ടുണ്ട്. നടപടിയെടുക്കാൻ തനിക്ക് അധികാരമുണ്ടെന്നും നടപടിക്ക് ഒരു മാസം പോലും വേണ്ടി വരില്ലെന്നും ഗവർണർ കൂട്ടിച്ചേർത്തു.
മന്ത്രിമാര്‍ക്ക് ഇരുപതിലധികം പേഴ്സണല്‍ സ്റ്റാഫുകളുണ്ട്. സ്റ്റാഫ് നിയമനത്തിന്റെ പേരിൽ പാർട്ടി കേഡർ വളർത്തുന്നുവെന്നും ഗവർണർ നേരത്തെ ആരോപിച്ചിരുന്നു.
നടക്കുന്നത് പാർട്ടി റിക്രൂട്ട്മെന്റാണ്. പെന്‍ഷനും ശമ്പളവും ഉള്‍പ്പെടെ വന്‍ സാമ്പത്തിക ബാധ്യത വരുത്തിവയ്ക്കുന്നു. രണ്ടു വര്‍ഷം കൂടുമ്പോള്‍ സ്റ്റാഫിനെ മാറ്റി നിയമിക്കുന്നു. ഈ രീതി റദ്ദാക്കണം. ഇത് നയപ്രഖ്യാപനത്തില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടു. ഈ നിലപാടില്‍ നിന്നും പിന്നോട്ടില്ല.
രാജ്ഭവനെ നിയന്ത്രിക്കാൻ സർക്കാർ ശ്രമിക്കരുത്. സർക്കാരിന് അതിന് അവകാശമില്ല. ജ്യോതിലാലിനെ മാറ്റാൻ താൻ ആവശ്യപ്പെട്ടിട്ടില്ല. രാഷ്ട്രപതിയോടു മാത്രമേ തനിക്ക് ഉത്തരം പറയേണ്ട ബാധ്യതയുള്ളുവെന്നും ഗവർണർ ആഞ്ഞടിച്ചു.
മുൻമന്ത്രി എ.കെ. ബാലനെതിരെയും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെയും ഗവർണർ കുറ്റപ്പെടുത്തി. ഉമ്മൻ ചാണ്ടിയെയും രമേശ് ചെന്നിത്തലയെയും സതീശൻ കണ്ടുപഠിക്കണമെന്നും ഗവർണർ പറഞ്ഞിരുന്നു.