തിരുവനന്തപുരം: ഭരണഘടനാ ചുമതല വഹിക്കാനാകുന്നില്ലെങ്കിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രാജിവയ്ക്കണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫ് നിയമനത്തിൽ ഗവർണർ നിലപാട് എടുക്കേണ്ട. 157 സ്റ്റാഫുകളുള്ള രാജ്ഭവനിൽ എന്താണ് നടക്കുന്നതെന്നും കാനം ചോദിച്ചു.
ഗവര്‍ണറുടേത് ബ്ലാക്മെയില്‍ രാഷ്ട്രീയമാണ്. നയപ്രഖ്യാപനത്തില്‍ ഭേദഗതി നിര്‍ദേശിക്കാന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ല. വിലപേശല്‍ മാത്രമാണ് ഗവര്‍ണര്‍ നടത്തിയതെന്നും കാനം വിമര്‍ശിച്ചു. ഗവർണറുടെ യാത്രകളിൽ ഒന്നും സർക്കാർ ഇടപെടുന്നില്ല. ഗവർണർ മൂന്നാറിൽ പോയ ചെലവ് സർക്കാർ ചോദിക്കുന്നില്ലല്ലോയെന്നും കാനം ചോദിച്ചു.
ഗവര്‍ണര്‍ കേന്ദ്രത്തിന്റെ ഏജന്റായി പ്രവര്‍ത്തിക്കുകയാണ്. സർക്കാർ ഗവർണർക്ക് വഴങ്ങാൻ പാടില്ലായിരുന്നു. ഗവര്‍ണര്‍ക്ക് വഴങ്ങിയതുകൊണ്ട് സര്‍ക്കാരിന് രാഷ്ട്രീയമായി തുറന്നുകാട്ടാനുള്ള അവസരം നഷ്ടപ്പെട്ടു. ഗവർണർ പദവി തന്നെ വേണ്ടെന്നാണ് സിപിഐയുടെ നിലപാടെന്നും കാനം മാധ്യമങ്ങളോട് കൂട്ടിച്ചേർത്തു.
ഗവര്‍ണറുടേത് ബ്ലാക്മെയില്‍ രാഷ്ട്രീയമാണ്. നയപ്രഖ്യാപനത്തില്‍ ഭേദഗതി നിര്‍ദേശിക്കാന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ല. വിലപേശല്‍ മാത്രമാണ് ഗവര്‍ണര്‍ നടത്തിയതെന്നും കാനം വിമര്‍ശിച്ചു. ഗവർണറുടെ യാത്രകളിൽ ഒന്നും സർക്കാർ ഇടപെടുന്നില്ല. ഗവർണർ മൂന്നാറിൽ പോയ ചെലവ് സർക്കാർ ചോദിക്കുന്നില്ലല്ലോയെന്നും കാനം ചോദിച്ചു.
ഗവര്‍ണര്‍ കേന്ദ്രത്തിന്റെ ഏജന്റായി പ്രവര്‍ത്തിക്കുകയാണ്. സർക്കാർ ഗവർണർക്ക് വഴങ്ങാൻ പാടില്ലായിരുന്നു. ഗവര്‍ണര്‍ക്ക് വഴങ്ങിയതുകൊണ്ട് സര്‍ക്കാരിന് രാഷ്ട്രീയമായി തുറന്നുകാട്ടാനുള്ള അവസരം നഷ്ടപ്പെട്ടു. ഗവർണർ പദവി തന്നെ വേണ്ടെന്നാണ് സിപിഐയുടെ നിലപാടെന്നും കാനം മാധ്യമങ്ങളോട് കൂട്ടിച്ചേർത്തു.