തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ രൂക്ഷമായി വിമര്‍ശിച്ച് കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്. ഗവര്‍ണറെ തിരിച്ചു വിളിക്കാന്‍ കേന്ദ്രം നടപടി സ്വീകരിക്കണമെന്നും സുധാകരന് ആവശ്യപ്പെട്ടു.
രാവിലെയും വൈകിട്ടും വാര്‍ത്താ സമ്മേളനം നടത്തുന്നു. സജീവ രാഷ്ട്രിയത്തില്‍ നിന്നും ഗവര്‍ണര്‍ പദവിയിലെത്തിയതിന്റെ കുഴപ്പമാണിത്. ഇന്ന് പറയുന്നത് ഗവര്‍ണര്‍ നാളെ മാറ്റിപ്പറയുന്നുവെന്നും സുധാകരന് കുറ്റപ്പെടുത്തി.
അതേസമയം, ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരേ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും രംഗത്തെത്തി. ആരിഫ് മുഹമ്മദ് ഖാൻ ഗവർണറാകാൻ യോഗ്യനല്ല. ഇന്ത്യൻ രാഷ്ട്രീയത്തിൽ സ്ഥാനമാനങ്ങൾക്ക് വേണ്ടി നടന്നയാളാണ് ഇദ്ദേഹമെന്നും സതീശൻ വിമർശിച്ചു.
അഞ്ചു പാർട്ടികളിൽ ഭിക്ഷംദേഹിയെപ്പോലെ അലഞ്ഞു നടന്ന ആളാണ് ആരിഫ് മുഹമ്മദ് ഖാനെന്നും സതീശൻ കുറ്റപ്പെടുത്തി. ഗവർണർ സർക്കാരിനെ വിലപേശാനാണ് ശ്രമിക്കുന്നത്. നടപടി പദവിക്ക് നിരക്കാത്തതാണ്. ഭരണഘടനാ ബാധ്യത ചൂണ്ടിക്കാട്ടാൻ സർക്കാരിന് സാധിച്ചില്ലെന്നും സതീശൻ പറഞ്ഞു.
രാവിലെയും വൈകിട്ടും വാര്‍ത്താ സമ്മേളനം നടത്തുന്നു. സജീവ രാഷ്ട്രിയത്തില്‍ നിന്നും ഗവര്‍ണര്‍ പദവിയിലെത്തിയതിന്റെ കുഴപ്പമാണിത്. ഇന്ന് പറയുന്നത് ഗവര്‍ണര്‍ നാളെ മാറ്റിപ്പറയുന്നുവെന്നും സുധാകരന് കുറ്റപ്പെടുത്തി.
അതേസമയം, ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരേ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും രംഗത്തെത്തി. ആരിഫ് മുഹമ്മദ് ഖാൻ ഗവർണറാകാൻ യോഗ്യനല്ല. ഇന്ത്യൻ രാഷ്ട്രീയത്തിൽ സ്ഥാനമാനങ്ങൾക്ക് വേണ്ടി നടന്നയാളാണ് ഇദ്ദേഹമെന്നും സതീശൻ വിമർശിച്ചു.
അഞ്ചു പാർട്ടികളിൽ ഭിക്ഷംദേഹിയെപ്പോലെ അലഞ്ഞു നടന്ന ആളാണ് ആരിഫ് മുഹമ്മദ് ഖാനെന്നും സതീശൻ കുറ്റപ്പെടുത്തി. ഗവർണർ സർക്കാരിനെ വിലപേശാനാണ് ശ്രമിക്കുന്നത്. നടപടി പദവിക്ക് നിരക്കാത്തതാണ്. ഭരണഘടനാ ബാധ്യത ചൂണ്ടിക്കാട്ടാൻ സർക്കാരിന് സാധിച്ചില്ലെന്നും സതീശൻ പറഞ്ഞു.