കൊച്ചി: ട്വന്റി20 പ്രവര്ത്തകന് ദീപുവിന്റെ മരണത്തില്‍ പങ്കില്ലെന്ന് സിപിഎം. എറണാകുളം ജില്ലാ സെക്രട്ടറിയേറ്റ് അംഗം സി.ബി. ദേവദര്‍ശനാണ് ഇക്കാര്യം അറിയിച്ചത്.
ദീപുവിന്റെ മരണത്തെ ഉപയോഗിച്ച് സാബു എം. ജേക്കബ് സ്വീകരിക്കുന്ന നിലപാട് ദുരുപധിഷ്ടമാണ്. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമാണ് അദ്ദേഹം നടത്തുന്നത്.
കോര്‍പ്പറേറ്റ് രാഷ്ട്രീയ പാര്‍ട്ടിയായ ട്വന്റി20യുടെ വാര്‍ഡ് മെമ്പറെ ഉപയോഗിച്ചു വലിയ തരത്തിലുള്ള നാടകമാണ് സാബു ജേക്കബ് നടത്തികൊണ്ടിരിക്കുന്നത്. ഈ സംഭവത്തെ കൊലപാതമാക്കി തീര്‍ക്കുന്നതിനുള്ള ശ്രമത്തിനു പിന്നിലുള്ളത് ഇത്തരം നാടകമാണ്.
ഇതിന് പിന്നില്‍ നടന്ന ഗൂഢാലോചന ഗൗരവമായി അന്വേഷിക്കണമെന്നാണ് സിപിഎം ആവശ്യപ്പെടുന്നത്. 12നാണ് ലൈറ്റണക്കല്‍ പ്രക്ഷോഭം നടന്നത്. ഈ പ്രക്ഷോഭത്തിന് ശേഷം രണ്ടു ദിവസവും ആ പ്രദേശത്തെ കടകളിലെല്ലാം തന്നെ വന്നു പോയിരുന്ന ആളാണ് ദീപു. ആസമയം ഒരു ആരോഗ്യപ്രശ്ങ്ങളും പ്രകടമാക്കിയിരുന്നില്ല.
14ന് ഉച്ചകഴിഞ്ഞാണ് അദ്ദേഹത്തെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് പഴങ്ങനാട് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. അദ്ദേഹത്തിന് തലവേദനയും മറ്റുമുണ്ടായിരുന്നു, അതിന് മരുന്ന കഴിക്കുന്ന ആളാണ് താനെന്ന് ദീപു ഡോക്ടറോട് പറഞ്ഞു. കളമശേരിയിലെ ആശുപത്രിയിലേക്ക് പോകുന്നതിനിടയില്‍ അദ്ദേഹത്തിന് ബോധക്ഷയം സംഭവിച്ചു.
തുടര്‍ന്ന് കഴിഞ്ഞ ദിവസം അദ്ദേഹം മരണപ്പെടുകയുമായിരുന്നു. 12ന് ട്വന്റി20 ഗൂണ്ടാസംഘത്തെ ഉപയോഗപ്പെടുത്തി നിര്‍ബന്ധിതമായി ലൈറ്റ് അണയ്ക്കാന്‍ ശ്രമം നടത്തി. എന്നാല്‍ ട്വന്റി20യുടെ സജീവ പ്രവര്‍ത്തകര്‍ തന്നെ ഇത് തടയുന്ന നിലയുണ്ടായി.
അവര്‍ പലരും ലൈറ്റണയ്ക്കാന്‍ സന്നദ്ധമായില്ല. ചിലയിടത്ത് വീടുകളില്‍ അതിക്രമിച്ച് കയറി ലൈറ്റ് അണക്കുന്ന നിലയുണ്ടായി. ആ സമയത്ത് പോലും സിപിഎം ഇതിനെതിരേ പ്രതികരിച്ചിട്ടില്ല.
12 മുതല്‍ 14 വരെ അവിടെ എന്തൊക്കെയോ സംഭവിച്ചിട്ടുണ്ട്. അതില്‍ കൃത്യമായ അന്വേഷണം ആവശ്യമാണ്. ദീപുവിന്റെ രോഗാവസ്ഥയെ ഉപയോഗപ്പെടുത്തി പ്രശ്നത്തെ രാഷ്ട്രീയവത്കരിക്കാനുള്ള ശ്രമമാണ് നടന്നതെന്നും ദേവദർശൻ കൂട്ടിച്ചേർത്തു.
ദീപുവിന്റെ മരണത്തെ ഉപയോഗിച്ച് സാബു എം. ജേക്കബ് സ്വീകരിക്കുന്ന നിലപാട് ദുരുപധിഷ്ടമാണ്. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമാണ് അദ്ദേഹം നടത്തുന്നത്.
കോര്‍പ്പറേറ്റ് രാഷ്ട്രീയ പാര്‍ട്ടിയായ ട്വന്റി20യുടെ വാര്‍ഡ് മെമ്പറെ ഉപയോഗിച്ചു വലിയ തരത്തിലുള്ള നാടകമാണ് സാബു ജേക്കബ് നടത്തികൊണ്ടിരിക്കുന്നത്. ഈ സംഭവത്തെ കൊലപാതമാക്കി തീര്‍ക്കുന്നതിനുള്ള ശ്രമത്തിനു പിന്നിലുള്ളത് ഇത്തരം നാടകമാണ്.
ഇതിന് പിന്നില്‍ നടന്ന ഗൂഢാലോചന ഗൗരവമായി അന്വേഷിക്കണമെന്നാണ് സിപിഎം ആവശ്യപ്പെടുന്നത്. 12നാണ് ലൈറ്റണക്കല്‍ പ്രക്ഷോഭം നടന്നത്. ഈ പ്രക്ഷോഭത്തിന് ശേഷം രണ്ടു ദിവസവും ആ പ്രദേശത്തെ കടകളിലെല്ലാം തന്നെ വന്നു പോയിരുന്ന ആളാണ് ദീപു. ആസമയം ഒരു ആരോഗ്യപ്രശ്ങ്ങളും പ്രകടമാക്കിയിരുന്നില്ല.
14ന് ഉച്ചകഴിഞ്ഞാണ് അദ്ദേഹത്തെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് പഴങ്ങനാട് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. അദ്ദേഹത്തിന് തലവേദനയും മറ്റുമുണ്ടായിരുന്നു, അതിന് മരുന്ന കഴിക്കുന്ന ആളാണ് താനെന്ന് ദീപു ഡോക്ടറോട് പറഞ്ഞു. കളമശേരിയിലെ ആശുപത്രിയിലേക്ക് പോകുന്നതിനിടയില്‍ അദ്ദേഹത്തിന് ബോധക്ഷയം സംഭവിച്ചു.
തുടര്‍ന്ന് കഴിഞ്ഞ ദിവസം അദ്ദേഹം മരണപ്പെടുകയുമായിരുന്നു. 12ന് ട്വന്റി20 ഗൂണ്ടാസംഘത്തെ ഉപയോഗപ്പെടുത്തി നിര്‍ബന്ധിതമായി ലൈറ്റ് അണയ്ക്കാന്‍ ശ്രമം നടത്തി. എന്നാല്‍ ട്വന്റി20യുടെ സജീവ പ്രവര്‍ത്തകര്‍ തന്നെ ഇത് തടയുന്ന നിലയുണ്ടായി.
അവര്‍ പലരും ലൈറ്റണയ്ക്കാന്‍ സന്നദ്ധമായില്ല. ചിലയിടത്ത് വീടുകളില്‍ അതിക്രമിച്ച് കയറി ലൈറ്റ് അണക്കുന്ന നിലയുണ്ടായി. ആ സമയത്ത് പോലും സിപിഎം ഇതിനെതിരേ പ്രതികരിച്ചിട്ടില്ല.
12 മുതല്‍ 14 വരെ അവിടെ എന്തൊക്കെയോ സംഭവിച്ചിട്ടുണ്ട്. അതില്‍ കൃത്യമായ അന്വേഷണം ആവശ്യമാണ്. ദീപുവിന്റെ രോഗാവസ്ഥയെ ഉപയോഗപ്പെടുത്തി പ്രശ്നത്തെ രാഷ്ട്രീയവത്കരിക്കാനുള്ള ശ്രമമാണ് നടന്നതെന്നും ദേവദർശൻ കൂട്ടിച്ചേർത്തു.