ഇടുക്കി: ഇടുക്കി പൊന്മുടിയില് കെഎസ്ഇബി പാട്ടത്തിനുനല്‍കിയ ഭൂമിയിലെ പരിശോധനക്കെത്തിയ സര്‍വേ ഉദ്യോഗസ്ഥരെ തടഞ്ഞു. രാജാക്കാട് സഹകരണ ബാങ്ക് പ്രസിഡന്റ് വി.എ. കുഞ്ഞുമോന്റെ നേതൃത്വത്തിലാണ് ഉദ്യോഗസ്ഥരെ തടഞ്ഞത്.
സഹകരണബാങ്കിന് പാട്ടത്തിന് നല്കിയ 21 ഏക്കര്‍ ഭൂമിയിലാണ് പരിശോധന. കെഎസ്ഇബി ഉദ്യോഗസ്ഥരില്ലാതെ സ്ഥലത്ത് പരിശോധന നടത്താന്‍ പറ്റില്ലെന്ന് മുൻ മന്ത്രി എം.എം. മണിയുടെ മരുമകനായ കുഞ്ഞുമോൻ പറഞ്ഞു.
പൊന്മുടി ഡാമിനടുത്തുള്ള ഭൂമിയാണ് രാജാക്കാട് സർവീസ് സഹകരണ ബാങ്കിന് ഹൈഡൽ ടൂറിസത്തിനായി പാട്ടത്തിന് നൽകിയത്. രണ്ടു സർവേ നമ്പരുകളിലായി കെഎസ്ഇബിയുടെ കൈവശമുള്ള ഈ ഭൂമി റവന്യൂ പുറമ്പോക്കാണെന്ന് ഉടുമ്പൻചോല തഹസിൽദാർ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.
രാജാക്കാട് വില്ലേജിൽ റീ സർവേ നടപ്പാക്കിയിട്ടില്ലാത്തതിനാൽ സർവേ രേഖകൾ വിശദമായി പരിശോധിക്കണമെന്നും റിപ്പോർട്ടിലുണ്ടായിരുന്നു. സംഭവം വീണ്ടും വിവാദമായതിനെ തുർന്നാണ് പരിശോധന നടത്താൻ സർവേ വകുപ്പിനോട് ഉടുമ്പൻചോല തഹസിൽദാർ നിർദ്ദേശിച്ചത്. മൂന്നു സർവേയർമാർ അടങ്ങുന്ന സംഘമാ പ്രഥമിക പരിശോധന നടത്തുന്നത്.
സഹകരണബാങ്കിന് പാട്ടത്തിന് നല്കിയ 21 ഏക്കര്‍ ഭൂമിയിലാണ് പരിശോധന. കെഎസ്ഇബി ഉദ്യോഗസ്ഥരില്ലാതെ സ്ഥലത്ത് പരിശോധന നടത്താന്‍ പറ്റില്ലെന്ന് മുൻ മന്ത്രി എം.എം. മണിയുടെ മരുമകനായ കുഞ്ഞുമോൻ പറഞ്ഞു.
പൊന്മുടി ഡാമിനടുത്തുള്ള ഭൂമിയാണ് രാജാക്കാട് സർവീസ് സഹകരണ ബാങ്കിന് ഹൈഡൽ ടൂറിസത്തിനായി പാട്ടത്തിന് നൽകിയത്. രണ്ടു സർവേ നമ്പരുകളിലായി കെഎസ്ഇബിയുടെ കൈവശമുള്ള ഈ ഭൂമി റവന്യൂ പുറമ്പോക്കാണെന്ന് ഉടുമ്പൻചോല തഹസിൽദാർ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.
രാജാക്കാട് വില്ലേജിൽ റീ സർവേ നടപ്പാക്കിയിട്ടില്ലാത്തതിനാൽ സർവേ രേഖകൾ വിശദമായി പരിശോധിക്കണമെന്നും റിപ്പോർട്ടിലുണ്ടായിരുന്നു. സംഭവം വീണ്ടും വിവാദമായതിനെ തുർന്നാണ് പരിശോധന നടത്താൻ സർവേ വകുപ്പിനോട് ഉടുമ്പൻചോല തഹസിൽദാർ നിർദ്ദേശിച്ചത്. മൂന്നു സർവേയർമാർ അടങ്ങുന്ന സംഘമാ പ്രഥമിക പരിശോധന നടത്തുന്നത്.