+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ്വപ്നയുടെ ജോലി വിവാദത്തിൽ

പാലക്കാട്: സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിന്‍റെ പുതിയ ജോലി വിവാദത്തില്‍. ആർഎസ്എസ് അനുകൂല എന്‍ജിഒ സംഘടനയായ ഹൈറേഞ്ച് ഡെവലപ്പ്‌മെന്‍റ് സൊസൈറ്റി(
സ്വപ്നയുടെ ജോലി വിവാദത്തിൽ
പാലക്കാട്: സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിന്‍റെ പുതിയ ജോലി വിവാദത്തില്‍. ആർഎസ്എസ് അനുകൂല എന്‍ജിഒ സംഘടനയായ ഹൈറേഞ്ച് ഡെവലപ്പ്‌മെന്‍റ് സൊസൈറ്റി(എച്ച്ആര്‍ഡിഎസ്)യില്‍ കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റിയുടെ ചുമതലയുള്ള ഡയറക്ടറായാണ് സ്വപ്നയെ നിയമിച്ചത്.

എന്നാല്‍ സ്വപ്‌നയുടെ നിയമനത്തില്‍ തനിക്ക് യാതൊരു പങ്കുമില്ലെന്ന് സംഘടന ചെയര്‍മാനും ബിജെപി നേതാവുമായ എസ്. കൃഷ്ണകുമാര്‍ പറഞ്ഞു. സ്വപ്നയെ നിയമിച്ചതിന് നിയമസാധുതയില്ല.

സംഘടനയുടെ സെക്രട്ടറി അജി കൃഷ്ണനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം വേണം. സംഘടനയുടെ ചെയര്‍മാന്‍ സ്ഥാനത്ത് നിന്നും തന്നെ നീക്കിയതായുള്ള പ്രചാരണങ്ങള്‍ നടക്കുന്നുണ്ടെന്നും കൃഷ്ണകുമാർ പറഞ്ഞു.

അജി കൃഷ്ണന്‍റെ നേതൃത്വത്തില്‍ എച്ച്ആര്‍ഡിഎസില്‍ നടക്കുന്ന ക്രമക്കേടുകളും നിയമവിരുദ്ധപ്രവര്‍ത്തനങ്ങളും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് താന്‍ ഒക്ടോബര്‍ 22-ന് മുഖ്യമന്ത്രി പിണറായി വിജയനും ഡിജിപിക്കും പരാതികളയച്ചിരുന്നതായി കൃഷ്ണകുമാര്‍ വെളിപ്പെടുത്തി.

അതേസമയം, കൃഷ്ണകുമാറിനെ ആറ് മാസം മുന്‍പ് ചെയര്‍മാന്‍ സ്ഥാനത്ത് നിന്നും നീക്കിയതായി എച്ച്ആര്‍ഡിഎസ് പ്രൊജക്ട് ഡയറക്ടർ ബിജു കൃഷ്ണന്‍ വ്യക്തമാക്കി. കൃഷ്ണകുമാറിന്‍റെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും സ്വപ്നയുടെ നിയമനം റദ്ദാക്കിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
More in Latest News :