ആഥൻസ്: മെഡിറ്റനേറിയനിൻ കടലിൽ തീപിടിത്തമുണ്ടായ യാത്രാകപ്പലിൽ കുടുങ്ങിയവരെ രക്ഷിക്കാൻ തീവ്രശ്രമം തുടരുന്നു. കപ്പലിലുണ്ടായിരുന്ന യാത്രക്കാരും ജീവനക്കാരും അടക്കം 277 പേരെ ഗ്രീക്ക് തീരസംരക്ഷണസേന രക്ഷപെടുത്തി. 11 യാത്രക്കാരെ കാണാതായി.
പടിഞ്ഞാറൻ ഗ്രീസിലെ വലിയ തുറമുഖമായ ഇഗൗമെനിറ്റ്സയിൽ നിന്ന് ഇറ്റലിയിലെ ബ്രിന്ദ്സിയിലേക്ക് പോവുകയായിരുന്ന യൂറോഫെറി ഒളിന്പിയ എന്ന ഇറ്റാലിയൻ കപ്പലാണ് അത്യാഹിതത്തിൽപ്പെട്ടത്. യാത്രക്കപ്പലായതിനാൽ ഗാരിജിൽ 150 ലേറെ വാഹനങ്ങളുമുണ്ടായിരുന്നു. ഇവയും കത്തിയമർന്നു.
ബൾഗേറിയ, റുമാനിയ, തുർക്കി എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരാണു യാത്രക്കാരിലേറെയും.
പടിഞ്ഞാറൻ ഗ്രീസിലെ വലിയ തുറമുഖമായ ഇഗൗമെനിറ്റ്സയിൽ നിന്ന് ഇറ്റലിയിലെ ബ്രിന്ദ്സിയിലേക്ക് പോവുകയായിരുന്ന യൂറോഫെറി ഒളിന്പിയ എന്ന ഇറ്റാലിയൻ കപ്പലാണ് അത്യാഹിതത്തിൽപ്പെട്ടത്. യാത്രക്കപ്പലായതിനാൽ ഗാരിജിൽ 150 ലേറെ വാഹനങ്ങളുമുണ്ടായിരുന്നു. ഇവയും കത്തിയമർന്നു.
ബൾഗേറിയ, റുമാനിയ, തുർക്കി എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരാണു യാത്രക്കാരിലേറെയും.