ടോക്കിയോ: ഫുകുഷിമ ആണവ നിലയത്തിൽ നിന്നുള്ള ദശലക്ഷം ടൺ മലിനജലം കടലിലൊഴുക്കാനുള്ള ജപ്പാന്റെ പദ്ധതി വിലയിരുത്താൻ യുഎൻ. സമുദ്രത്തില്‍ തള്ളുന്നതിന് മുമ്പ് സുരക്ഷ ഉറപ്പാക്കുമെന്ന് യുഎന്‍ ന്യുക്ലിയര്‍ ടാസ്ക് ഫോഴ്സ് പൊതുജനങ്ങള്‍ക്ക് ഉറപ്പ് നല്കി.
ആണവ നിലയങ്ങളിലെ ജലം കടലിൽ ഒ ഴുക്കിവിടാനുള്ള പദ്ധതിക്ക് എതിരെ അയൽ രാജ്യങ്ങളിൽ നിന്നടക്കം കടുത്ത എതിർപ്പ് ഉയര്‍ന്ന സാഹചര്യത്തിലാണ് സംഘടനയുടെ ഇടപെടൽ. നിലവില്‍ പൊതുജനങ്ങള്‍ ആണവമാലിന്യം കലര്‍ന്ന ജലം ടോക്കിയോയില്‍ പുറന്തള്ളി സുരക്ഷിതമാണെന്ന് തെളിയിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
2011ലുണ്ടായ സുനാമിയിലാണ് ഫുകുഷിമ ആണവ നിലയത്തിന് കേടുപാടുകൾ സംഭവിച്ചത്. 1.25 ദശ ലക്ഷം ടൺ ജലമാണ് ആണവനിലയത്തിൽ സംഭരിക്കപ്പെട്ടത്. ആണവ നിലയം തണുപ്പിക്കാൻ ഉപയോഗിച്ച ജലവും മഴവെള്ളവും ഭൂഗർഭ ജലവും ഉൾപ്പെടെയാണ് ഒഴുക്കിക്കളയുന്നത്. പദ്ധതി പൂർത്തിയാക്കാൻ ദശകങ്ങളെടുക്കും.
ആണവ നിലയങ്ങളിലെ ജലം കടലിൽ ഒ ഴുക്കിവിടാനുള്ള പദ്ധതിക്ക് എതിരെ അയൽ രാജ്യങ്ങളിൽ നിന്നടക്കം കടുത്ത എതിർപ്പ് ഉയര്‍ന്ന സാഹചര്യത്തിലാണ് സംഘടനയുടെ ഇടപെടൽ. നിലവില്‍ പൊതുജനങ്ങള്‍ ആണവമാലിന്യം കലര്‍ന്ന ജലം ടോക്കിയോയില്‍ പുറന്തള്ളി സുരക്ഷിതമാണെന്ന് തെളിയിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
2011ലുണ്ടായ സുനാമിയിലാണ് ഫുകുഷിമ ആണവ നിലയത്തിന് കേടുപാടുകൾ സംഭവിച്ചത്. 1.25 ദശ ലക്ഷം ടൺ ജലമാണ് ആണവനിലയത്തിൽ സംഭരിക്കപ്പെട്ടത്. ആണവ നിലയം തണുപ്പിക്കാൻ ഉപയോഗിച്ച ജലവും മഴവെള്ളവും ഭൂഗർഭ ജലവും ഉൾപ്പെടെയാണ് ഒഴുക്കിക്കളയുന്നത്. പദ്ധതി പൂർത്തിയാക്കാൻ ദശകങ്ങളെടുക്കും.