ലക്നോ: ഉത്തർപ്രദേശിലെ അയോധ്യയിൽ സമാജ്വാദി പാർട്ടി നേതാവ് അഭയ് സിംഗിന്റെ വാഹനവ്യൂഹത്തിനു നേരെ അജ്ഞാതരുടെ ആക്രമണം. വാഹനങ്ങൾക്കു നേരെ കല്ലെറിയുകയും വെടിയുതിർക്കുകയും ചെയ്തു. മഹാരാജ്ഗഞ്ച് പോലീസ് സ്റ്റേഷന് പരിധിയിലെ മേപുർ മാർക്കറ്റിന് സമീപമായിരുന്നു സംഭവം.
അഭയ് സിംഗും സംഘവും ഉനിയാറിൽനിന്ന് ജഹ്ന മാർക്കറ്റ് ഭാഗത്തേക്ക് പോകുകയായിരുന്നു. ആക്രമണത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെങ്കിലും അഭയ് സിംഗിന്റെ വാഹനവ്യൂഹത്തിലെ ഒരു വാഹനത്തിന് സാരമായ കേടുപാടുകൾ സംഭവിച്ചു.
മുൻ എംഎൽഎയായ അഭയ് സിംഗ് അയോധ്യയിലെ ഗോഷിഗഞ്ച് മണ്ഡലത്തിലെ എസ്പി സ്ഥാനാർഥിയാണ്. മുൻ ബിജെപി എംഎൽഎ ഇന്ദ്ര പ്രതാപ് തിവാരിയുടെ ഭാര്യ ആരതി തിവാരിയാണ് അഭയ് സിംഗിന്റെ എതിരാളി.
അഭയ് സിംഗും സംഘവും ഉനിയാറിൽനിന്ന് ജഹ്ന മാർക്കറ്റ് ഭാഗത്തേക്ക് പോകുകയായിരുന്നു. ആക്രമണത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെങ്കിലും അഭയ് സിംഗിന്റെ വാഹനവ്യൂഹത്തിലെ ഒരു വാഹനത്തിന് സാരമായ കേടുപാടുകൾ സംഭവിച്ചു.
മുൻ എംഎൽഎയായ അഭയ് സിംഗ് അയോധ്യയിലെ ഗോഷിഗഞ്ച് മണ്ഡലത്തിലെ എസ്പി സ്ഥാനാർഥിയാണ്. മുൻ ബിജെപി എംഎൽഎ ഇന്ദ്ര പ്രതാപ് തിവാരിയുടെ ഭാര്യ ആരതി തിവാരിയാണ് അഭയ് സിംഗിന്റെ എതിരാളി.