കോൽക്കത്ത: ഇന്ത്യയ്ക്കെതിരായ രണ്ടാം ട്വന്റി-20യിൽ വെസ്റ്റ് ഇൻഡീസിന് 187 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 186 റണ്‍സെടുത്തു.
വിരാട് കോഹ്ലിയുടെയും ഋഷഭ് പന്തിന്റെയും അർധ സെഞ്ചുറികളാണ് ഇന്ത്യയ്ക്ക് കരുത്തായത്. 41 പന്തിൽ ഒരു സിക്സും ഏഴ് ഫോറും ഉൾപ്പെടെ 52 റണ്‍സാണ് കോഹ്ലി നേടിയത്.
അവസാന ഓവറുകളിൽ തകർത്തടിച്ച പന്ത് 28 പന്തിൽ ഒരു സിക്സും ഏഴ് ഫോറും ഉൾപ്പെടെ 52 റണ്‍സെടുത്തു പുറത്താകാതെ നിന്നു.
വെങ്കിടേഷ് അയ്യരും മിന്നും പ്രകടനം കാഴ്ചവച്ചു. 18 പന്തിൽ ഒരു സിക്സും നാല് ഫോറും ഉൾപ്പെടെ 33 റണ്‍സാണ് അയ്യർ അടിച്ചെടുത്തത്. രോഹിത് ശർമ്മ 19 റണ്‍സും നേടി. ഇഷാൻ കിഷനും (2) സൂര്യകുമാർ യാദവും (8) നിരാശരാക്കി.
റോസ്ടണ്‍ ചേസാണ് ഇന്ത്യയ്ക്ക് വെല്ലുവിളി ഉയർത്തിയത്. രോഹിത് ശർമ, കോഹ്ലി, സൂര്യകുമാർ യാദവ് എന്നീ മുൻനിര ബാറ്റർമാരുടെ വിക്കറ്റാണ് ചേസ് വീഴ്ത്തിയത്.
വിരാട് കോഹ്ലിയുടെയും ഋഷഭ് പന്തിന്റെയും അർധ സെഞ്ചുറികളാണ് ഇന്ത്യയ്ക്ക് കരുത്തായത്. 41 പന്തിൽ ഒരു സിക്സും ഏഴ് ഫോറും ഉൾപ്പെടെ 52 റണ്‍സാണ് കോഹ്ലി നേടിയത്.
അവസാന ഓവറുകളിൽ തകർത്തടിച്ച പന്ത് 28 പന്തിൽ ഒരു സിക്സും ഏഴ് ഫോറും ഉൾപ്പെടെ 52 റണ്‍സെടുത്തു പുറത്താകാതെ നിന്നു.
വെങ്കിടേഷ് അയ്യരും മിന്നും പ്രകടനം കാഴ്ചവച്ചു. 18 പന്തിൽ ഒരു സിക്സും നാല് ഫോറും ഉൾപ്പെടെ 33 റണ്‍സാണ് അയ്യർ അടിച്ചെടുത്തത്. രോഹിത് ശർമ്മ 19 റണ്‍സും നേടി. ഇഷാൻ കിഷനും (2) സൂര്യകുമാർ യാദവും (8) നിരാശരാക്കി.
റോസ്ടണ്‍ ചേസാണ് ഇന്ത്യയ്ക്ക് വെല്ലുവിളി ഉയർത്തിയത്. രോഹിത് ശർമ, കോഹ്ലി, സൂര്യകുമാർ യാദവ് എന്നീ മുൻനിര ബാറ്റർമാരുടെ വിക്കറ്റാണ് ചേസ് വീഴ്ത്തിയത്.