തിരുവനന്തപുരം: ഗവര്‍ണറെ അതിരൂക്ഷമായി വിമര്‍ശിച്ച് സിപിഐ മുഖപത്രം ജനയുഗം. കഴിഞ്ഞ ദിവസത്തെ ഗവര്‍ണറുടെ നടപടി ഭരണഘടനാവിരുദ്ധമെന്നും പരിഹാസ്യമെന്നുമാണ് മുഖപത്രത്തിലെ വിമര്‍ശനം. ഗവര്‍ണറെ നിലയ്ക്കുനിര്‍ത്തണമെന്നും സിപിഐ ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസം ഗവര്‍ണര്‍ പ്രകടിപ്പിച്ചത് പരിഹാസ്യമായ എതിര്‍പ്പാണ്. ഭരണനയങ്ങളോട് പരസ്യമായി വിയോജിച്ച ഗവര്‍ണര്‍ ഫെഡറലിസത്തിനുമേലുള്ള കടന്നുകയറ്റമാണ് നടത്തിയതെന്നും വിലയിരുത്തൽ. ഗവര്‍ണര്‍ പദവി രാഷ്ട്രീയ അല്പത്തരത്തിന് ഉപയോഗിക്കരുതെന്നും മുഖപത്രം ആവശ്യപ്പെട്ടു.
സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് വഴങ്ങേണ്ടിയിരുന്നില്ലെന്നും ഉദ്യോഗസ്ഥനെ മാറ്റിയ നടപടി ഒഴിവാക്കേണ്ടിയിരുന്നു എന്നും സിപിഐ മുഖപത്രത്തിൽ വിലയിരുത്തൽ.
കഴിഞ്ഞ ദിവസം ഗവര്‍ണര്‍ പ്രകടിപ്പിച്ചത് പരിഹാസ്യമായ എതിര്‍പ്പാണ്. ഭരണനയങ്ങളോട് പരസ്യമായി വിയോജിച്ച ഗവര്‍ണര്‍ ഫെഡറലിസത്തിനുമേലുള്ള കടന്നുകയറ്റമാണ് നടത്തിയതെന്നും വിലയിരുത്തൽ. ഗവര്‍ണര്‍ പദവി രാഷ്ട്രീയ അല്പത്തരത്തിന് ഉപയോഗിക്കരുതെന്നും മുഖപത്രം ആവശ്യപ്പെട്ടു.
സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് വഴങ്ങേണ്ടിയിരുന്നില്ലെന്നും ഉദ്യോഗസ്ഥനെ മാറ്റിയ നടപടി ഒഴിവാക്കേണ്ടിയിരുന്നു എന്നും സിപിഐ മുഖപത്രത്തിൽ വിലയിരുത്തൽ.