സിഡ്നി: സിഡ്നിയിൽ സ്രാവിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടത് 35 വയസുകാരനായ ബ്രിട്ടീഷ് പൗരൻ. സൈമൺ നെല്ലിസ്റ്റ് എന്ന യുവാവാണ് മരിച്ചതെന്ന് ഒരു സുഹൃത്ത് സ്ഥിരീകരിച്ചു. അതേസമയം, കൊല്ലപ്പെട്ടയാളുടെ പേരുവിവരങ്ങൾ പോലീസ് ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.
60 വർഷത്തിനു ശേഷമാണ് സിഡ്നിയിൽ ഇത്തരമൊരു സ്രാവ് ആക്രമണം. ലിറ്റിൽ ബേ ബീച്ചിൽ നീന്താനിറങ്ങിയ ആളെ സ്രാവ് അതിക്രൂരമായി ആക്രമിക്കുകയായിരുന്നു. 15 അടിയോളം നീളമുള്ള കൂറ്റൻ ഗ്രേറ്റ് വൈറ്റ് ഷാർക്കാണ് ആക്രമണം നടത്തിയതെന്ന് ദൃക്സാക്ഷികൾ പറയുന്നു.
സ്രാവ് ആക്രമണത്തെത്തുടർന്നു ഐക്കോണിക് ബോണ്ടി, ബ്രോണ്ട് ഉൾപ്പെടെയുള്ള ഒട്ടേറെ ബീച്ചുകളിൽ സന്ദർശകർക്ക് വിലക്കേർപ്പെടുത്തി. സ്രാവുകളെ നിരീക്ഷിക്കാനായി ബീച്ചുകളിൽ ഡ്രോൺ വിന്യസിച്ചതായി ഉദ്യോഗസ്ഥർ അറിയിച്ചു.
സ്രാവുകളെ കുടുക്കാനുള്ള ഡ്രം ലൈനുകൾ ആക്രമണമുണ്ടായ സ്ഥലത്തും പരിസരത്തുമായി സ്ഥാപിച്ചിട്ടുണ്ട്.
60 വർഷത്തിനു ശേഷമാണ് സിഡ്നിയിൽ ഇത്തരമൊരു സ്രാവ് ആക്രമണം. ലിറ്റിൽ ബേ ബീച്ചിൽ നീന്താനിറങ്ങിയ ആളെ സ്രാവ് അതിക്രൂരമായി ആക്രമിക്കുകയായിരുന്നു. 15 അടിയോളം നീളമുള്ള കൂറ്റൻ ഗ്രേറ്റ് വൈറ്റ് ഷാർക്കാണ് ആക്രമണം നടത്തിയതെന്ന് ദൃക്സാക്ഷികൾ പറയുന്നു.
സ്രാവ് ആക്രമണത്തെത്തുടർന്നു ഐക്കോണിക് ബോണ്ടി, ബ്രോണ്ട് ഉൾപ്പെടെയുള്ള ഒട്ടേറെ ബീച്ചുകളിൽ സന്ദർശകർക്ക് വിലക്കേർപ്പെടുത്തി. സ്രാവുകളെ നിരീക്ഷിക്കാനായി ബീച്ചുകളിൽ ഡ്രോൺ വിന്യസിച്ചതായി ഉദ്യോഗസ്ഥർ അറിയിച്ചു.
സ്രാവുകളെ കുടുക്കാനുള്ള ഡ്രം ലൈനുകൾ ആക്രമണമുണ്ടായ സ്ഥലത്തും പരിസരത്തുമായി സ്ഥാപിച്ചിട്ടുണ്ട്.