മായിൻപുരി: നിയമസഭാ തെരഞ്ഞെടുപ്പിൽ അഖിലേഷ് യാദവിനുവോട്ട് ചോദിച്ച് സമാജ്വാദി പാർട്ടി നേതാവ് മുലായം സിംഗ് യാദവ് കർഹാലിലെ പ്രചാര ണവേദിയിലെത്തി. ജനാഭിലാഷം നിറവേറ്റുന്ന ഒന്നായിരിക്കും സമാജ്വാദി പാർട്ടിയുടെ സർക്കാരനെന്നു പ്രചാരണവേദിയിൽ തടിച്ചുകൂടിയ ആയിരങ്ങളോടായി അദ്ദേഹം പറഞ്ഞു.
പട്ടിണിയും തൊഴിലില്ലായ്മയും പരിഹരിക്കപ്പെടണമെന്നാണ് ജനങ്ങൾ ആവശ്യപ്പെടുന്നത്. ഇക്കാര്യത്തിൽ സമാജ്വാദി പാർട്ടിയുടെ നിലപാട് സുവ്യക്തമാണ്. അഖിലേഷ് യാദവിന്റെ വിജയം ഉറപ്പാക്കണമെന്ന് മുലായം സിംഗ് വോട്ടർമാരോട് അഭ്യർഥിക്കുകയും ചെയ്തു.
കർഹാലിൽ അഖിലേഷിനെതിരേ കേന്ദ്രമന്ത്രി എസ്.പി. സിംഗ് ബാഗേലിനെയാണു ബിജെപി രംഗത്തിറക്കിയിരിക്കുന്നത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഉ ൾപ്പെടെ പ്രമുഖർ ബിജെപിക്കുവേണ്ടി പ്രചാരണത്തിനെത്തിയിരുന്നു.
പട്ടിണിയും തൊഴിലില്ലായ്മയും പരിഹരിക്കപ്പെടണമെന്നാണ് ജനങ്ങൾ ആവശ്യപ്പെടുന്നത്. ഇക്കാര്യത്തിൽ സമാജ്വാദി പാർട്ടിയുടെ നിലപാട് സുവ്യക്തമാണ്. അഖിലേഷ് യാദവിന്റെ വിജയം ഉറപ്പാക്കണമെന്ന് മുലായം സിംഗ് വോട്ടർമാരോട് അഭ്യർഥിക്കുകയും ചെയ്തു.
കർഹാലിൽ അഖിലേഷിനെതിരേ കേന്ദ്രമന്ത്രി എസ്.പി. സിംഗ് ബാഗേലിനെയാണു ബിജെപി രംഗത്തിറക്കിയിരിക്കുന്നത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഉ ൾപ്പെടെ പ്രമുഖർ ബിജെപിക്കുവേണ്ടി പ്രചാരണത്തിനെത്തിയിരുന്നു.