കോൽക്കത്ത: പശ്ചിമ ബംഗാളിൽ തൃണമൂൽ കോണ്ഗ്രസ് നേതാവിനെ കുത്തിക്കൊലപ്പെടുത്തി. അക്രമിയെ നാട്ടുകാർ പിടികൂടി തല്ലിക്കൊന്നു. സൗത്ത് 24 പ ർഗാനാസ് ജില്ലയിലാണു സംഭവം. സരിഷ ഹട്ട് പ്രദേശത്തെ തിരക്കേറിയ ചന്തയിൽവച്ചാണു തൃണമൂൽ നേതാവായ നൂർസലാം ബെയ്ഗിനെ (45) മൂന്നുപേർ ചേർന്നു കുത്തിയത്.
കഴിഞ്ഞ ദിവസം രാവിലെ മോ ട്ടോർ സൈക്കിൾ പാർക്ക് ചെയ്യുന്നതിനിടെയായിരുന്നു ആക്രമണം. സ്ഥലത്തുണ്ടായിരുന്നവർ ചേർന്ന് അക്രമികളിൽ രണ്ടുപേരെ പിടികൂടി മർദിച്ചു. ഇതിലൊ രാൾ സംഭവസ്ഥലത്തുതന്നെ മരിച്ചു. ഒരാളെ പോലീസ് രക്ഷപ്പെടുത്തി ആശുപത്രിയിലേക്കു മാറ്റി. ഇയാൾ ഡയമണ്ട് ഹാർബർ ആശുപത്രിയിൽ ചികിത്സയിലാണ്. ബോധം വീണ്ടെടുത്താൽ ഇയാളെ ചോദ്യം ചെയ്യുമെന്നു പോലീസ് അറിയിച്ചു.
സ്ഥലത്തർക്കത്തെത്തുടർന്നുള്ള കൊലയെന്നാണു ബെയ്ഗിന്റെ കുടുംബം പറയുന്നത്. എന്നാൽ ബിജെപിയാണ് ആക്രമണത്തിനു പിന്നിലെന്നു തൃണമൂൽ നേതൃത്വം ആരോപിക്കുന്നു. തൃണമൂൽ നേതാവും എംപിയുമായ അഭിഷേക് ബാനർജിയുടെ മണ്ഡലമായ ഡയമണ്ട് ഹാർബറിന്റെ ഭാഗമാണ് സരിഷ ഹട്ട്.
കഴിഞ്ഞ ദിവസം രാവിലെ മോ ട്ടോർ സൈക്കിൾ പാർക്ക് ചെയ്യുന്നതിനിടെയായിരുന്നു ആക്രമണം. സ്ഥലത്തുണ്ടായിരുന്നവർ ചേർന്ന് അക്രമികളിൽ രണ്ടുപേരെ പിടികൂടി മർദിച്ചു. ഇതിലൊ രാൾ സംഭവസ്ഥലത്തുതന്നെ മരിച്ചു. ഒരാളെ പോലീസ് രക്ഷപ്പെടുത്തി ആശുപത്രിയിലേക്കു മാറ്റി. ഇയാൾ ഡയമണ്ട് ഹാർബർ ആശുപത്രിയിൽ ചികിത്സയിലാണ്. ബോധം വീണ്ടെടുത്താൽ ഇയാളെ ചോദ്യം ചെയ്യുമെന്നു പോലീസ് അറിയിച്ചു.
സ്ഥലത്തർക്കത്തെത്തുടർന്നുള്ള കൊലയെന്നാണു ബെയ്ഗിന്റെ കുടുംബം പറയുന്നത്. എന്നാൽ ബിജെപിയാണ് ആക്രമണത്തിനു പിന്നിലെന്നു തൃണമൂൽ നേതൃത്വം ആരോപിക്കുന്നു. തൃണമൂൽ നേതാവും എംപിയുമായ അഭിഷേക് ബാനർജിയുടെ മണ്ഡലമായ ഡയമണ്ട് ഹാർബറിന്റെ ഭാഗമാണ് സരിഷ ഹട്ട്.