കൊച്ചി: സൂപ്പര്‍ മാര്‍ക്കറ്റ് ജീവനക്കാരിയെ മര്‍ദ്ദിച്ച കേസില്‍ പ്രതി അറസ്റ്റില്‍. കണ്ണന്‍കുളങ്ങര കണ്ണാടി കോവിലകത്ത് കുട്ടപ്പന് മകന് സതീഷ് (43) ആണ് അറസ്റ്റിലായത്.
പുതിയകാവ് മാളേകാട് അതിർത്തി റോഡിൽ ഷിജി സുധി ലാലിനെയാണ് സഹപ്രവർത്തകയുടെ ഭർത്താവായ സതീഷ് മർദിച്ചത്. ഹെൽമറ്റിനു അടിയേറ്റ് തലയ്ക്കും കൈയ്ക്കും പരിക്കേറ്റ ഷിജി കളമശേരി മെഡിക്കൽ കോളജിൽ ചികിത്സ തേടിയിരുന്നു. മിനി ബൈപാസ്- കണ്ണൻകുളങ്ങര റോഡിലെ സൂപ്പർമാർക്കറ്റിൽ ചൊവ്വാഴ്ച ഉച്ചയ്ക്കു 2.45 നായിരുന്നു സംഭവം.
ബിൽ അടിക്കുന്ന ഭാഗത്തു മറ്റൊരു സഹവർത്തകയുമൊത്തു ഷിജി സംസാരിച്ചു നിൽക്കുന്നതിനിടെ സതീഷ് വന്ന് ആക്രമിക്കുകയായിരുന്നു. സമീപത്തു നിന്നവരും കടയിൽ സാധനങ്ങൾ വാങ്ങാൻ എത്തിയവരും ചേർന്നാണ് സതീഷിനെ പിടിച്ചു മാറ്റിയത്.
ഭാര്യയെ അന്വേഷിച്ചു സൂപ്പർ മാർക്കറ്റിലെ ഫോണിലേക്കു സതീഷ് വിളിച്ചപ്പോൾ ഷിജിയാണ് ഫോൺ എടുത്തത്. ഭാര്യ പാക്കിംഗിൽ ആയതിനാൽ ഫോൺ നൽകാൻ ഷിജിക്കു കഴിഞ്ഞില്ല. ഇതേത്തുടർന്നുണ്ടായ പ്രശ്നമാണ് ആക്രമണത്തിൽ കലാശിച്ചത്.
പുതിയകാവ് മാളേകാട് അതിർത്തി റോഡിൽ ഷിജി സുധി ലാലിനെയാണ് സഹപ്രവർത്തകയുടെ ഭർത്താവായ സതീഷ് മർദിച്ചത്. ഹെൽമറ്റിനു അടിയേറ്റ് തലയ്ക്കും കൈയ്ക്കും പരിക്കേറ്റ ഷിജി കളമശേരി മെഡിക്കൽ കോളജിൽ ചികിത്സ തേടിയിരുന്നു. മിനി ബൈപാസ്- കണ്ണൻകുളങ്ങര റോഡിലെ സൂപ്പർമാർക്കറ്റിൽ ചൊവ്വാഴ്ച ഉച്ചയ്ക്കു 2.45 നായിരുന്നു സംഭവം.
ബിൽ അടിക്കുന്ന ഭാഗത്തു മറ്റൊരു സഹവർത്തകയുമൊത്തു ഷിജി സംസാരിച്ചു നിൽക്കുന്നതിനിടെ സതീഷ് വന്ന് ആക്രമിക്കുകയായിരുന്നു. സമീപത്തു നിന്നവരും കടയിൽ സാധനങ്ങൾ വാങ്ങാൻ എത്തിയവരും ചേർന്നാണ് സതീഷിനെ പിടിച്ചു മാറ്റിയത്.
ഭാര്യയെ അന്വേഷിച്ചു സൂപ്പർ മാർക്കറ്റിലെ ഫോണിലേക്കു സതീഷ് വിളിച്ചപ്പോൾ ഷിജിയാണ് ഫോൺ എടുത്തത്. ഭാര്യ പാക്കിംഗിൽ ആയതിനാൽ ഫോൺ നൽകാൻ ഷിജിക്കു കഴിഞ്ഞില്ല. ഇതേത്തുടർന്നുണ്ടായ പ്രശ്നമാണ് ആക്രമണത്തിൽ കലാശിച്ചത്.