പനാജി: ഐഎസ്എല്ലിൽ മുംബൈ സിറ്റിക്കെതിരെ ജംഷഡ്പുർ എഫ്സിക്കു ജയം. രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു ജംഷഡ്പൂരിന്റെ ജയം.
ഇഞ്ചൂറി ടൈമിൽ ലഭിച്ച പെനാൽറ്റിയിൽനിന്നായിരുന്നു ജംഷഡ്പൂരിന്റെ വിജയഗോൾ പിറന്നത്. മത്സരത്തിന്റെ ഒൻപതാം മിനിറ്റിൽ തന്നെ ലീഡ് എടുത്ത ജംഷഡ്പുർ 30-ാം മിനിറ്റിൽ ലീഡ് ഉയർത്തുകയും ചെയ്തു.
ഗ്രെഗ് സ്റ്റുവർട്ടാണ് ആദ്യം മുംബൈയുടെ വല കുലുക്കിയത്. പിന്നാലെ റിത്വിത് ദാസും ജംഷഡ്പൂരിനായി ഗോൾ നേടി.
രണ്ടാം പകുതിയിലാണ് മുംബൈയുടെ രണ്ട് ഗോളും പിറന്നത്. 57-ാം മിനിറ്റിൽ രാഹുൽ ബെഹ്കെയും 86-ാം മിനിറ്റിൽ ഡിഗോ മൗറീസിയോയുമാണ് മുംബൈയ്ക്കായി ഗോൾ നേടിയത്. പെനാൽറ്റിയിൽനിന്നാണ് മൗറീസിയോ ഗോൾ നേടിയത്. അതേസമയം അംഗുളോ പെനാൽറ്റി നഷ്ടപ്പെടുത്തിയത് മുംബൈയ്ക്ക് കനത്ത തിരിച്ചടിയായി.
ജയത്തോടെ ജംഷഡ്പുർ 28 പോയിന്റുമായി ലീഗിൽ മൂന്നാം സ്ഥാനത്തെത്തി. 25 പോയിന്റുള്ള മുംബൈ അഞ്ചാം സ്ഥാനത്താണ്. കേരളം നാലാം സ്ഥാനത്തും.
ഇഞ്ചൂറി ടൈമിൽ ലഭിച്ച പെനാൽറ്റിയിൽനിന്നായിരുന്നു ജംഷഡ്പൂരിന്റെ വിജയഗോൾ പിറന്നത്. മത്സരത്തിന്റെ ഒൻപതാം മിനിറ്റിൽ തന്നെ ലീഡ് എടുത്ത ജംഷഡ്പുർ 30-ാം മിനിറ്റിൽ ലീഡ് ഉയർത്തുകയും ചെയ്തു.
ഗ്രെഗ് സ്റ്റുവർട്ടാണ് ആദ്യം മുംബൈയുടെ വല കുലുക്കിയത്. പിന്നാലെ റിത്വിത് ദാസും ജംഷഡ്പൂരിനായി ഗോൾ നേടി.
രണ്ടാം പകുതിയിലാണ് മുംബൈയുടെ രണ്ട് ഗോളും പിറന്നത്. 57-ാം മിനിറ്റിൽ രാഹുൽ ബെഹ്കെയും 86-ാം മിനിറ്റിൽ ഡിഗോ മൗറീസിയോയുമാണ് മുംബൈയ്ക്കായി ഗോൾ നേടിയത്. പെനാൽറ്റിയിൽനിന്നാണ് മൗറീസിയോ ഗോൾ നേടിയത്. അതേസമയം അംഗുളോ പെനാൽറ്റി നഷ്ടപ്പെടുത്തിയത് മുംബൈയ്ക്ക് കനത്ത തിരിച്ചടിയായി.
ജയത്തോടെ ജംഷഡ്പുർ 28 പോയിന്റുമായി ലീഗിൽ മൂന്നാം സ്ഥാനത്തെത്തി. 25 പോയിന്റുള്ള മുംബൈ അഞ്ചാം സ്ഥാനത്താണ്. കേരളം നാലാം സ്ഥാനത്തും.