തിരുവനന്തപുരം: കേരള രാജ്ഭവനിൽ ഗവർണറുടെ സെക്രട്ടേറിയറ്റിൽ ഫോട്ടോഗ്രാഫറുടെ തസ്തിക കൂടി സൃഷ്ടിക്കാൻ മന്ത്രിസഭായോഗം അനുമതി നൽകി. ഗവർണറുടെ അഡീഷണൽ പേഴ്സണൽ അസിസ്റ്റന്റായി ബിജെപി സംസ്ഥാനസമിതി അംഗവും മുതിർന്ന മാധ്യമപ്രവർത്തകനുമായ ഹരി എസ്. കർത്തയെ നിയമിച്ചതിന് പിന്നാലെയാണു ഫോട്ടോഗ്രാഫറുടെ തസ്തിക സൃഷ്ടിക്കാൻ തീരുമാനിച്ചത്.
പുതിയ തസ്തികയിൽ നിലവിൽ കരാർ അടിസ്ഥാനത്തിൽ ജോലി നോക്കുന്ന പി. ദിലീപ് കുമാറിനെ ഗവർണറുടെ ശിപാർശയുടെ അടിസ്ഥാനത്തിൽ സ്ഥിരപ്പെടുത്താനും തീരുമാനിച്ചു. ഹരി എസ്. കർത്തയുടെ നിയമനവും ഗവർണറുടെ ശിപാർശ പ്രകാരമായിരുന്നു.
രണ്ടു ദിവസം മുൻപാണ് ഹരി എസ്. കർത്തായുടെ നിയമനം സംബന്ധിച്ച ഫയലിൽ മുഖ്യമന്ത്രി ഒപ്പുവച്ചത്. ഫോട്ടോഗ്രാഫറുടേത് സ്ഥിരം തസ്തികയായതിനാലാണ് മന്ത്രിസഭായോഗം ചർച്ച ചെയ്യേണ്ടിവന്നത്.
പുതിയ തസ്തികയിൽ നിലവിൽ കരാർ അടിസ്ഥാനത്തിൽ ജോലി നോക്കുന്ന പി. ദിലീപ് കുമാറിനെ ഗവർണറുടെ ശിപാർശയുടെ അടിസ്ഥാനത്തിൽ സ്ഥിരപ്പെടുത്താനും തീരുമാനിച്ചു. ഹരി എസ്. കർത്തയുടെ നിയമനവും ഗവർണറുടെ ശിപാർശ പ്രകാരമായിരുന്നു.
രണ്ടു ദിവസം മുൻപാണ് ഹരി എസ്. കർത്തായുടെ നിയമനം സംബന്ധിച്ച ഫയലിൽ മുഖ്യമന്ത്രി ഒപ്പുവച്ചത്. ഫോട്ടോഗ്രാഫറുടേത് സ്ഥിരം തസ്തികയായതിനാലാണ് മന്ത്രിസഭായോഗം ചർച്ച ചെയ്യേണ്ടിവന്നത്.