തിരുവനന്തപുരം: നയപ്രഖ്യാപന പ്രസംഗത്തിന്റെ പേരിൽ ഗവർണറും സർക്കാരും തമ്മിൽ നടന്നത് നാടകമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സംസ്ഥാനം കണ്ടത് കൊടുക്കൽ വാങ്ങൽ നാടകമാണെന്നും സതീശൻ വിമർശിച്ചു.
സംസ്ഥാനത്തെ ഒരു ബിജെപി നേതാവിനെ ഗവർണറുടെ സ്റ്റാഫിൽ നിയമിച്ചുകൊണ്ടുള്ള ഉത്തരവിൽ ഇങ്ങനെ ചെയ്യുന്ന പതിവില്ലെന്ന് സർക്കാർ എഴുതി ചേർത്തു. അത് എഴുതി ചേർത്ത സെക്രട്ടറിയെ ഇപ്പോൾ മാറ്റേണ്ട സ്ഥിതിയിലെത്തി. ഇവർ തമ്മിലുള്ള കൊടുക്കൽ വാങ്ങലാണ് സംസ്ഥാനത്ത് ഇപ്പോൾ നടക്കുന്നത്. എല്ലാ നാടകവും കഴിഞ്ഞ് ഒത്തുതീർപ്പിലെത്തുകയാണ് പതിവ്.
ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ അറിവോടെ ഗവർണർ അവരുടെ പ്രതിനിധിയായി നിൽകുകയാണ്. തിരുവനന്തപുരത്തെ ബിജെപി വക്താവായാണ് ഗവർണർ പ്രവർത്തിക്കുന്നത്. ഗവർണറുടെ പദ്ധവിയെ തരംതാഴ്ത്തി കൊണ്ട് ബിജെപി വക്താവായി ഗവർണർ പ്രവർത്തിക്കുകയാണ്.
സർക്കാരും ഗവർണറും ചേർന്ന് നിയമസഭയെ അവഹേളിക്കുകയായിരുന്നുവെന്നും സതീശൻ കൂട്ടിച്ചേർത്തു.
സംസ്ഥാനത്തെ ഒരു ബിജെപി നേതാവിനെ ഗവർണറുടെ സ്റ്റാഫിൽ നിയമിച്ചുകൊണ്ടുള്ള ഉത്തരവിൽ ഇങ്ങനെ ചെയ്യുന്ന പതിവില്ലെന്ന് സർക്കാർ എഴുതി ചേർത്തു. അത് എഴുതി ചേർത്ത സെക്രട്ടറിയെ ഇപ്പോൾ മാറ്റേണ്ട സ്ഥിതിയിലെത്തി. ഇവർ തമ്മിലുള്ള കൊടുക്കൽ വാങ്ങലാണ് സംസ്ഥാനത്ത് ഇപ്പോൾ നടക്കുന്നത്. എല്ലാ നാടകവും കഴിഞ്ഞ് ഒത്തുതീർപ്പിലെത്തുകയാണ് പതിവ്.
ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ അറിവോടെ ഗവർണർ അവരുടെ പ്രതിനിധിയായി നിൽകുകയാണ്. തിരുവനന്തപുരത്തെ ബിജെപി വക്താവായാണ് ഗവർണർ പ്രവർത്തിക്കുന്നത്. ഗവർണറുടെ പദ്ധവിയെ തരംതാഴ്ത്തി കൊണ്ട് ബിജെപി വക്താവായി ഗവർണർ പ്രവർത്തിക്കുകയാണ്.
സർക്കാരും ഗവർണറും ചേർന്ന് നിയമസഭയെ അവഹേളിക്കുകയായിരുന്നുവെന്നും സതീശൻ കൂട്ടിച്ചേർത്തു.