ന്യൂഡൽഹി: ശിരോവസ്ത്രം സംബന്ധിച്ച വിവാദത്തിൽ മറ്റ് രാജ്യങ്ങൾക്ക് അഭിപ്രായം പറയാൻ അവകാശമില്ലെന്ന് വിദേശകാര്യമന്ത്രാലയം. ഇന്ത്യയുടെ ആഭ്യന്തരകാര്യം മാത്രമാണിതെന്നും വിദേശകാര്യമന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു.
ഇത് വിദേശകാര്യ മന്ത്രാലയത്തിന്റെ കാര്യമല്ല. ഇന്ത്യയുടെ ആഭ്യന്തര കാര്യമായതിനാൽ, പുറത്തുനിന്നുള്ളവരോ മറ്റൊരു രാജ്യമോ ഇത് സംബന്ധിച്ച് അഭിപ്രായം പറയുന്നത് സ്വാഗതം ചെയ്യുന്നില്ലെന്ന് അരിന്ദം ബാഗ്ചി പറഞ്ഞു.
നമുക്ക് ഒരു ഭരണഘടനാ സംവിധാനവും നീതിന്യായ വ്യവസ്ഥയും ജനാധിപത്യ ധാർമികതയുമുണ്ട്. ഇത്തരം കാര്യങ്ങൾ പരിഹരിക്കുന്നതിന് നമുക്കൊരു ചട്ടക്കൂട് ഉണ്ട്. ഇത് കോടതിയുടെ മുൻപിലുള്ള കാര്യമാണ്. കർണാടക ഹൈക്കോടതി വിഷയം പരിശോധിച്ച് വരികയാണെന്നും അരിന്ദം ബാഗ്ചി കൂട്ടിച്ചേർത്തു.
ഇന്ത്യൻ ഭരണഘടനയും അതിലെ ജനങ്ങളേയും ബന്ധപ്പെട്ട ആഭ്യന്തര വിഷയങ്ങളിലും കാര്യങ്ങളിലും അഭിപ്രായം പറയാൻ പുറത്തുനിന്നുള്ളവർക്ക് അവകാശമില്ലെന്നും വിദേശകാര്യമന്ത്രാലയ വക്താവ് വ്യക്തമാക്കി.
ഇത് വിദേശകാര്യ മന്ത്രാലയത്തിന്റെ കാര്യമല്ല. ഇന്ത്യയുടെ ആഭ്യന്തര കാര്യമായതിനാൽ, പുറത്തുനിന്നുള്ളവരോ മറ്റൊരു രാജ്യമോ ഇത് സംബന്ധിച്ച് അഭിപ്രായം പറയുന്നത് സ്വാഗതം ചെയ്യുന്നില്ലെന്ന് അരിന്ദം ബാഗ്ചി പറഞ്ഞു.
നമുക്ക് ഒരു ഭരണഘടനാ സംവിധാനവും നീതിന്യായ വ്യവസ്ഥയും ജനാധിപത്യ ധാർമികതയുമുണ്ട്. ഇത്തരം കാര്യങ്ങൾ പരിഹരിക്കുന്നതിന് നമുക്കൊരു ചട്ടക്കൂട് ഉണ്ട്. ഇത് കോടതിയുടെ മുൻപിലുള്ള കാര്യമാണ്. കർണാടക ഹൈക്കോടതി വിഷയം പരിശോധിച്ച് വരികയാണെന്നും അരിന്ദം ബാഗ്ചി കൂട്ടിച്ചേർത്തു.
ഇന്ത്യൻ ഭരണഘടനയും അതിലെ ജനങ്ങളേയും ബന്ധപ്പെട്ട ആഭ്യന്തര വിഷയങ്ങളിലും കാര്യങ്ങളിലും അഭിപ്രായം പറയാൻ പുറത്തുനിന്നുള്ളവർക്ക് അവകാശമില്ലെന്നും വിദേശകാര്യമന്ത്രാലയ വക്താവ് വ്യക്തമാക്കി.