ന്യൂഡൽഹി: യുക്രെയ്നിൽനിന്നുള്ള രക്ഷാദൗത്യത്തിൽ തീരുമാനമായില്ലെന്ന് വിദേശകാര്യമന്ത്രാലയം. യുക്രെയിനിലെ സ്ഥിതി നിരീക്ഷിക്കുകയാണെന്നും വിദേശകാര്യമന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു.
വിദ്യാർഥികളുമായി എംബസി ബന്ധപ്പെട്ടിരുന്നു. എയർ ബബിൾ ക്രമീകരണത്തിനു കീഴിൽ വിമാനങ്ങൾ സർവീസ് നടത്തുന്നുണ്ട്. വിമാനങ്ങളുടെയും യാത്രക്കാരുടെയും എണ്ണത്തിലുള്ള നിയന്ത്രണങ്ങൾ നീക്കം ചെയ്തിട്ടുണ്ട്. യുക്രെയ്നിൽനിന്നുള്ള ചാർട്ടേഡ് വിമാനങ്ങളെ പ്രോത്സാഹിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
യുക്രെയിനിലെ സംഭവവികാസങ്ങൾ എംബസി നിരീക്ഷിക്കുന്നുണ്ട്. അവർ ഒന്നു രണ്ട് നിർദേശങ്ങൾ നൽകിയിട്ടുണ്ട്. തങ്ങൾ കണ്ട്രോൾ റൂമുകൾ സജ്ജീകരിച്ചിട്ടുണ്ട്. ഇന്ത്യൻ എംബസി സാധാരണ നിലയിൽ പ്രവർത്തിക്കുമെന്നും ഇന്ത്യക്കാർക്കുള്ള സേവനം തുടരുമെന്നും അരിന്ദം ബാഗ്ചി കൂട്ടിച്ചേർത്തു.
വിദ്യാർഥികളുമായി എംബസി ബന്ധപ്പെട്ടിരുന്നു. എയർ ബബിൾ ക്രമീകരണത്തിനു കീഴിൽ വിമാനങ്ങൾ സർവീസ് നടത്തുന്നുണ്ട്. വിമാനങ്ങളുടെയും യാത്രക്കാരുടെയും എണ്ണത്തിലുള്ള നിയന്ത്രണങ്ങൾ നീക്കം ചെയ്തിട്ടുണ്ട്. യുക്രെയ്നിൽനിന്നുള്ള ചാർട്ടേഡ് വിമാനങ്ങളെ പ്രോത്സാഹിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
യുക്രെയിനിലെ സംഭവവികാസങ്ങൾ എംബസി നിരീക്ഷിക്കുന്നുണ്ട്. അവർ ഒന്നു രണ്ട് നിർദേശങ്ങൾ നൽകിയിട്ടുണ്ട്. തങ്ങൾ കണ്ട്രോൾ റൂമുകൾ സജ്ജീകരിച്ചിട്ടുണ്ട്. ഇന്ത്യൻ എംബസി സാധാരണ നിലയിൽ പ്രവർത്തിക്കുമെന്നും ഇന്ത്യക്കാർക്കുള്ള സേവനം തുടരുമെന്നും അരിന്ദം ബാഗ്ചി കൂട്ടിച്ചേർത്തു.