+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വിദേശ ജോലി: പണം തട്ടിയെടുത്ത യുവാവ് പോലീസ് കസ്റ്റഡിയിൽ

ഗാന്ധിനഗർ: വിസിറ്റിംഗ് വിസയിൽ വിദേശത്തു കൊണ്ടുപോയി തൊഴിൽ വാങ്ങിക്കൊടുക്കാമെന്ന പേരിൽ പലരിൽനിന്നും പണം തട്ടിയെടുത്ത യുവാവ് പോലീസ് കസ്റ്റഡിയിൽ. തിരുവല
വിദേശ ജോലി: പണം തട്ടിയെടുത്ത യുവാവ് പോലീസ് കസ്റ്റഡിയിൽ
ഗാന്ധിനഗർ: വിസിറ്റിംഗ് വിസയിൽ വിദേശത്തു കൊണ്ടുപോയി തൊഴിൽ വാങ്ങിക്കൊടുക്കാമെന്ന പേരിൽ പലരിൽനിന്നും പണം തട്ടിയെടുത്ത യുവാവ് പോലീസ് കസ്റ്റഡിയിൽ. തിരുവല്ല സ്വദേശി അജിൽ (29) ആണ് ഗാന്ധിനഗർ പോലീസ് കസ്റ്റഡിയിലുള്ളത്.

വിസിറ്റിംഗ് വിസയിൽ വിദേശത്ത് കൊണ്ടുപോയി ജോലി വാങ്ങി നൽകാമെന്നുപറഞ്ഞ് 20000 രൂപ വീതം പലരിൽനിന്നും തട്ടിയെടുക്കുകയായിരുന്നു ഇയാൾ. സംക്രാന്തി സ്വദേശിയായ യുവാവിന്‍റെ പരാതിയിലാണ് അജിലിനെ പോലീസ് കസ്റ്റഡിയിലെടുത്തത്.

പരാതിക്കാരന്‍റെ വീട്ടിലെത്തിയ അജിലിനെ പരാതിക്കാരനും നാട്ടുകാരും ചേർന്ന് തടഞ്ഞുവച്ചു. തുടർന്ന് ഗാന്ധിനഗർ പോലീസെത്തി കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. പ്രതിയെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തുകയാണെന്ന് ഗാന്ധിനഗർ പോലീസ് അറിയിച്ചു.
More in Latest News :